ചാത്തന്നൂര്‍: മാനഭംഗശ്രമം നടത്തിയ സിപിഎം നേതാവിനെതിരെ ചാത്തന്നൂരില്‍ പ്രക്ഷോഭം ശക്തമാകുന്നു.
മഹിളാ മോര്‍ച്ച ചാത്തന്നൂര്‍ മണ്ഡലം സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ധര്‍ണ മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് വസന്താബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഇടതുമുന്നണി ഭരണത്തില്‍ സ്ത്രികള്‍ക്ക് രക്ഷയില്ലാത്ത കാലമാണ് എന്നാന്ന് ചാത്തന്നൂരില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത് എന്ന് വസന്താബാലചന്ദ്രന്‍ പറഞ്ഞു. പീഡനത്തോടെ തുടങ്ങിയ ഭരണം എന്ന് മാത്രമേ ഇപ്പോഴത്തെ പിണറായി ഭരണത്തെ കുറിച്ച് പറയാന്‍ പറ്റൂ. അംഗന്‍വാടിയിലെ ആയയായ ഒരു പാവം പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടു അഞ്ചുദിവസം കഴിഞ്ഞിരിക്കുന്നു. പ്രതി മുന്നിലുണ്ടായിട്ടും അറസ്റ്റ് ചെയ്യാന്‍ പോലീസ് കൂട്ടാക്കുന്നില്ല. അതുകൊണ്ട് തന്നെ പീഡനം നടത്തുന്നതിനു പോലിസ് ചൂട്ടു പിടിക്കുന്ന സമീപനമാണ്. പിണറായിയുടെ ഭരണകാലത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രക്ഷയില്ലാതാകുമെന്നും വസന്താ ബാലചന്ദ്രന് പറഞ്ഞു. പീഡന കേസിലെ പ്രതി ഗ്രാമപഞ്ചായത്ത് അംഗം എ.സുരേഷ്, ഗ്രാമപഞ്ചായത്ത് അംഗത്വം സ്ഥാനം രാജിവയ്ക്കുന്ന വരെ പ്രക്ഷോഭം നടത്തുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ വയ്ക്കല്‍ സോമന് പറഞ്ഞു. അജിമോന് പരവൂര്‍, ലിസി രാജേന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: