തിരുവനന്തപുരം: ദേവസ്വം ബോർഡിലെ നിയമനങ്ങൾ പിഎസ്സിക്ക് വിടുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ സർക്കാർ രൂപീകരിച്ച ദേവസ്വം നിയമന ബോർഡ് പിരിച്ചു വിടാനുള്ള നടപടികൾ സർക്കാർ തുടങ്ങിയതായും മന്ത്രി അറിയിച്ചു.
സർക്കാരിനെ സംബന്ധിച്ചടത്തോളം ദേവസ്വം നിയമന ബോർഡ് ഒരു വെള്ളാനയാണ്. പിഎസ്സി പോലുള്ള ഭരണഘടനാ സ്ഥാപനത്തിലെ ഒരു വിഭാഗത്തിന് കൈകാര്യം ചെയ്യാനുള്ള വകുപ്പ് മാത്രമാണ് ദേവസ്വം നിയമനങ്ങളെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അഴിമതി നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് മുൻ യുഡിഎഫ് സർക്കാർ ദേവസ്വം നിയമന ബോർഡ് രൂപീകരിച്ചത്. മുൻ ഡിജിപി ചന്ദ്രശേഖരനായിരുന്നു ബോർഡിന്റെ ചെയർമാൻ. സെക്രട്ടറി തല റാങ്കിലുള്ള ശമ്പളമാണ് അദ്ദേഹം വാങ്ങുന്നത്. മാത്രമല്ല അദ്ദേഹത്തിന് കീഴിൽ നാലു ഉദ്യോഗസ്ഥർ വേറെയുമുണ്ടെന്നും കടകംപള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: