കൊൽക്കത്ത: ദേശീയഗാനത്തെ അപമാനിച്ചതിന് നാഷണൽ കോൺഫറൻസ് പാർട്ടിയുടെ പ്രസിഡന്റും മുൻ കേന്ദ്രമന്ത്രിയുമായ ഫറൂഖ് അബ്ദുള്ള ക്ഷമാപണം നടത്തി. ദേശീയഗാനം ആലപിക്കുന്നതിനിടെ ഫോണിൽ സംസാരിച്ചതിന് ഏറെ വിമർശനം നേരിട്ട സാഹചര്യത്തിലാണ് അദ്ദേഹം പരസ്യമായി മാപ്പ് പറഞ്ഞത്.
‘ ദേശീയഗാനമാലപിക്കുന്നതിനിടെ ആരുടെയെങ്കിലും മനോവികാരങ്ങളെ വൃണപ്പെടുത്തിയിട്ടുണ്ടെങ്കിൽ അതിന് ക്ഷമ ചോദിക്കുന്നു’ അദ്ദേഹം എഎൻഐ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഫറൂഖിന് ക്ഷണം ലഭിച്ചിരുന്നു. വിശിഷ്ട വ്യക്തികൾക്കൊപ്പം അദ്ദേഹം സദസ്സിലാണ് ഇരുന്നത്. ചടങ്ങിനിടെ ദേശീയ ഗാനം ആലപിക്കുമ്പോൾ അദ്ദേഹം തനിക്ക് വന്ന ഫോൺ കോളിന് മറുപടി നൽകി. മറ്റുള്ളവർ ബഹുമാനപൂർവ്വം ദേശീയഗാനത്തെ ആദരിക്കുന്നതിനിടെയാണ് അദ്ദേഹം ഫോൺ സംഭാഷണം നടത്തിയത്.
ഇത്തരത്തിൽ ആർമിയുടെ ഫ്ലാഗ് ഓഫ് ചടങ്ങിനിടെ ദേശീയഗാനം ആലപിച്ചപ്പോൾ എഴുന്നേറ്റു നിൽക്കാത്ത രണ്ട് ജേർണലിസ്റ്റുകളോട് പുറത്ത് പോകാൻ ആർമി ഉദ്യോഗസ്ഥർ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: