സ്വന്തം ലേഖകന്‍
മൂന്നാര്‍ : മൂന്നാറില്‍ അനധികൃതമായി നടന്ന്വന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആര്‍ഡിഒ സ്റ്റോപ്പ് മെമ്മോ നല്കി. കെ.ഡി.എച്ച് വില്ലേജില്‍ ഉള്‍പ്പെടെ നൂറുകണക്കിന് അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ നാളുകളില്‍ നടന്നുകൊണ്ടിരുന്നത്. ഇതിന് ഉദ്യോഗസ്ഥരുടെ സഹായവും ഉണ്ടായിരുന്നു. ഇന്നലെയാണ് ദേവികുളം ആര്.ഡി.ഒ കെ.ഡി.എച്ച് ,ചിന്നക്കനാല്‍, ശാന്തന്‍പാറ, വെള്ളത്തൂവല്‍,ആനവിലാസം, പള്ളിവാസല്‍, ആനവിരട്ടി, ബൈസണ്‍വാലി, എന്നീ വില്ലേജുകളില്‍ ഇപ്പോള്‍ നടന്നുവരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇനി ഈ വില്ലേജ് പരിധിയില്‍ കെട്ടിട നിര്‍മ്മാണത്തിനായി അനുമതി ആവശ്യപ്പെട്ട് വരുന്നവര്‍ക്ക് അംഗീകാരം നല്‍കുന്നതിന് ജില്ല കളക്ടര്‍ക്ക് നേരിട്ട് അപേക്ഷ നല്‍കണമെന്നും ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. 2010ല്‍ മൂന്നാര്‍ ട്രിബ്യൂണലിന്റെ പരിധിയില്‍ വരുന്ന പ്രദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് റവന്യൂവകുപ്പിന്റെയും പഞ്ചായത്തിന്റെയും അനുമതി വേണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഈ നിര്‍ദ്ദേശം കാറ്റില്‍പറത്തിക്കൊണ്ടാണ് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തണലില്‍ മൂന്നാര്‍ എംഎല്‍എ എസ്. രാജേന്ദ്രന്റെ സഹായത്തോടെ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പെരുകിയത്. ഉദ്യോഗസ്ഥര്‍ ഈ നിയമലംഘനത്തിന്റെ ഒപ്പം നിന്നു. സര്‍ക്കാര്‍ മാറിയതോടെ മുഖം മിനുക്കല്‍ പരിപാടിയുടെ ഭാഗമാണ് ആര്‍ഡിഒ ഇറക്കിയിരിക്കുന്ന ഉത്തരവിന് പിന്നിലെന്ന ആക്ഷേപം ശക്തമാണ്. അനധികതമായി നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടങ്ങളുടെ നാല് ഭാഗത്തെയും ഫോട്ടോ സഹിതം ജില്ല കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാനും പ്രാദേശിക റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശമുണ്ട്. മൂന്നാറിലെ ഇടത് പക്ഷക്കാര്‍ കയ്യേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാല്‍ സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.സര്‍ക്കാര്‍ കയ്യേറ്റക്കാര്‍ക്ക് വഴങ്ങിക്കൊടുത്താല്‍ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്കാന് എന്‍ഡിഎ തയ്യാറാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: