നൂറനാട്: പാലമേല്‍ ഉളവുക്കാട് കുഴിവേലില്‍ പരേതരായ അജിത്കുമാര്‍-രജനി ദമ്പതികളുടെ മകള്‍ നൂറനാട് പടനിലം എച്ച്എസ്എസ്സിലെ വിദ്യാര്‍ത്ഥിനി അഖിലമോള് (ശ്രീക്കുട്ടി-17)ക്കാണ് കഴിഞ്ഞ പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് കരസ്ഥമാക്കിയത്. എട്ടുവര്‍ഷം മുന്‍പ് അമ്മയും ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് അച്ഛനും മരിച്ചതോടെ അഖിലയും അനുജത്തി അനിലയും മുത്തശ്ശി ഭവാനിയമ്മയുടെ സംരക്ഷണയിലായിരുന്നു. ഈ അടുത്ത കാലത്ത് മുത്തശ്ശിയും മരിച്ചു. ഒറ്റപ്പെട്ട ജീവിതം നയിച്ചു വന്ന അഖിലയ്ക്കും അനിലയ്ക്കും ഇപ്പോള്‍ കൂട്ടായിട്ടുള്ളത് പിതൃസഹോദരി ലതയാണ്.
പന്തളം എന്‍എസ്എസ് യൂണിയന്റെ കീഴിലുള്ള ഉളവുകാട് പടിഞ്ഞാറ് 3273-ാം നമ്പര്‍ ശ്രീ പത്മനാഭാ എന്‍എസ്എസ് കരയോഗം നിര്‍മ്മിച്ചു നല്കിയ വീട്ടിലാണ് ഇവര്‍ കഴിയുന്നത്. ആഹാരത്തിനു വേണ്ട മുഴുവന്‍ ചിലവും നൂറനാട് ജംഗ്ഷനുള്ള മഞ്ഞിപ്പുഴ സ്റ്റോഴ്സ് ഉടമ പി.സജീവ് എത്തിച്ചു നല്കുന്നു. നൂറനാട് പത്താംകുറ്റി സെനിത്ത് അക്കാദമി ഇവര്‍ക്ക് ആവശ്യമായ പഠനോപകരണങ്ങളും ട്യൂഷനും സൗജന്യമായി നല്കി വരുന്നു. ഉന്നത വിദ്യാഭ്യാസത്തിനുള്ള മുഴുവന്‍ പഠന ചിലവും എന്‍എസ്എസ് കരയോഗം വാഗ്ദാനം ചെയ്തതായി അഖില പറഞ്ഞു. ഡിഗ്രി പ്രവേശനത്തിനുള്ള അപേക്ഷ പന്തളം എന്‍എസ്എസ് കോളേജിലും കായംകുളം എംഎസ്എം കോളേജിലും നല്കി കാത്തിരിക്കുകയാണ് അഖില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: