അങ്കമാലി: ബാലഗോകുലത്തിന്റെ ബാലഭാരതം തന്നെ അത്ഭുതപ്പെടുത്തിയെന്ന് ജസ്റ്റിസ് കെ.ടി. തോമസ്. ഇവിടെ ബാലഭാരതം തന്നെയാണ് താന്‍ കാണുന്നതെന്നും ഭാവിഭാരതം കൂടുതല്‍ ശോഭനമാകുമെന്ന് ഉറച്ചുപറയാനാകുമെന്നും അദ്ദേഹം പറഞ്ഞു.
വൈകിട്ട് നടന്ന പൊതുസഭയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കെ.ടി. തോമസ്. ഭാരതത്തിന്റെ നായകനാണ് ശ്രീകൃഷ്ണന്. കൃഷ്ണനും ക്രിസ്തുവും തമ്മില്‍ ഏറെ സാദൃശ്യമുണ്ടെന്ന് ഉദാഹരണസഹിതം അദ്ദേഹം വിശദീകരിച്ചു.
കേന്ദ്രമന്ത്രി എച്ച്. അനന്തകുമാര്‍ ഉദ്ഘാടനംചെയ്തു. ജന്മാഷ്ടമി ആഘോഷത്തെപ്പോലെതന്നെ അന്താരാഷ്ട്ര യോഗാ ദിനവും ബാലഗോകുലം ആഘോഷിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അമ്മയുടെ ആവശ്യപ്രകാരം ചെറുപ്പത്തില്‍ തുടങ്ങിയ ഭഗവദ്ഗീതാ പാരായണം ഇപ്പോഴും മുടക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഭഗവദ്ഗീതാ പ്രശ്നോത്തരിയില്‍ ഒന്നാംസ്ഥാനം നേടിയ മരിയം ആസിഫ് സിദ്ദിഖി വിശിഷ്ടാതിഥിയായിരുന്നു. ആര്‍എസ്എസ് അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ബാലഗോകുലം മാര്‍ഗദര്‍ശി എം.എ. കൃഷ്ണന്, സംസ്ഥാന അധ്യക്ഷന്‍ കെ.പി. ബാബുരാജ് എന്നിവര്‍ സംസാരിച്ചു. ആരതിലാല് സ്വാഗതവും അശ്വതി നന്ദിയും പറഞ്ഞു. കനകദാസ് പേരാമ്പ്ര സംവിധാനം ചെയ്ത ഉണര്‍ത്തുപാട്ടും അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: