കോട്ടയം: കുമരകത്ത് ക്രമസമാധാനം നിലനിര്‍ത്താന്‍ ജില്ലാ ഭരണകൂടത്തിന്റെ ഇടപെടല്‍ ഉണ്ടാവണന്നെ ആവശ്യം ശക്തമാകുന്നു. ബിഡിജെഎസ്സ് എന്ന രാഷ്ട്രീയ കക്ഷിയുടെ രൂപീകരണത്തോടെ സിപിഎം പ്രവര്‍ത്തകരായ ഈഴവ സമുദായാംഗങ്ങള്‍ എന്‍ഡിഎയിലേക്ക് പോയതാണ് ഇരുകൂട്ടരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ചില അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു. എന്നാല്‍ ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ നടന്ന വാശിയേറിയ ത്രികോണ മത്സരം ഇരുകൂട്ടരുടെയും വീര്യം വര്‍ദ്ധിപ്പിച്ചു. മണ്ഡലത്തിലെ എന്‍ഡിഎയുടെ സാന്നിദ്ധ്യം ഇടതുപക്ഷത്തിന്റെ വിജയസാദ്ധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്ന തോന്നലായിരുന്നു അക്രമങ്ങള്‍ക്ക് പ്രേരണയായത്. എന്നാല്‍ ഈഴവ സമുദായാംഗങ്ങളുടെ വോട്ടുചോര്‍ച്ചയെ മറികടക്കാന്‍ ന്യൂനപക്ഷ വോട്ടര്‍മാര്‍ക്കിടയില്‍ പരത്തിയ ഭീതി സിപിഎമ്മിന് തുണയായി. സിപിഎം സ്ഥാനാര്‍ത്ഥി ഒമ്പതിനായരിത്തിന് അടുത്തുള്ള വോട്ടുകള്‍ക്ക് വിജയംനേടി.
വിജയാഹ്ലാദ പ്രകടനം കടന്നുപോയ വഴിയില്‍ പിതാവിന്റെ മരണാനന്തര ചടങ്ങുകള്‍ നടക്കുന്ന വീട്ടില്‍ കയറി മക്കളെയും സ്ത്രീകളെയും സിപിഎം പ്രവര്‍ത്തകര്‍ അക്രമിച്ചതാണ് സംഘര്‍ഷത്തിന് തുടക്കമായത്. പിന്നീട് വീടുകയറിയുള്ള അക്രമങ്ങളും, വടിവാളും കമ്പിവടികളും കൊണ്ടുള്ള ഇരുപതോളം അക്രമ പരമ്പരകളാണ് ഇവിടെ അരങ്ങേറിയത്. പലവീടുകളിലെയും ഗൃഹോപകരണങ്ങള്‍ തല്ലിത്തകര്‍ത്തു. പലര്‍ക്കുമെതിരെ വധഭീഷണികള്‍ മുഴക്കി. ക്രമസമാധാനം പാടേ തകര്‍ന്നു. പോലീസിന്റെ സമയോചിതമായ ഇടപെടലും ഉണ്ടായില്ല. ഏകപക്ഷീയമായ പോലീസ് നടപടികള്‍ എതിരാളികളെ പ്രകോപ്പിച്ചു. നിരവധിപേര്‍ പരിക്കേറ്റ് ഇപ്പോഴും ആശുപത്രിയിലാണ്. പലരും പൊലീസ് കസ്റ്റഡിയിലും. വളരെ വൈകിയെങ്കിലും പ്രഖ്യാപിച്ച നിരോധനാജ്ഞ സ്ഥിതിഗതികള്‍ അല്പമെങ്കിലും ശാന്തമാക്കിയിട്ടുണ്ട്. എങ്കിലും ഒരു നെരിപ്പോടുപോലെ കുമരകം ഇപ്പോഴും പുകയുകയാണ്. അടിയ്ക്കാനും തിരിച്ചടിക്കാനും തക്കം പാര്ത്തിരിക്കുന്നവര് നിരോധനാജ്ഞയെ ഭയന്ന് മാളങ്ങളില്‍ ഒളിച്ചിരിക്കുകയാണ്.
ജാതിമത രാഷ്ടീയത്തിനതീതമായി സ്നേഹത്തോടെയും സഹവര്‍ത്തിത്തത്തോടെ കഴിഞ്ഞവരായിരുന്നു കുമരകംകാര്. പരസ്പരം കുറ്റപ്പെടുത്തലല്ല ഇപ്പോള്‍ ആവശ്യം. ഇനി അക്രമങ്ങള്‍ ഉണ്ടാകാതിരിക്കാനും സമാധാന പൂര്‍ണമായ ജീവിതം ജനങ്ങള്‍ക്ക് ഉറപ്പു വരുത്താനുമാണ് പൊലീസും അധികൃതരും ശ്രമിക്കേണ്ടത്.
ഒരു പ്രദേശത്ത് രാഷ്ട്രീയ സംഘര്‍ഷം ഉണ്ടായാല്‍ അതില്ലാതാക്കാന്‍ പാര്‍ട്ടി നേതാക്കളെ പങ്കെടുപ്പിച്ചുള്ള സമാധാന സമ്മേളനം നടത്തുക പതിവാണ്. കുമരകത്ത് അത്തരമൊരു ശ്രമം ഇതുവരെ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ പൊലീസും ജില്ലാ ഭരണകൂടവും സ്വീകരിക്കുന്നത് തികച്ചും അനാസ്ഥയാണ്. സമാധാന ചര്‍ച്ചയ്ക്കാവശ്യമായ സാഹചര്യം ഉണ്ടാക്കണം. സംഘര്‍ഷം സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്ന പാര്‍ട്ടികല്‍ തമ്മിലാണെന്നത് ഇതിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. കുമരകം ഇനിയും ചോരക്കളം ആകാതിരിക്കാന്‍ അധികൃതര്‍ അനാസ്ഥവെടിഞ്ഞ് സമാധാന സമ്മേളനം വിളിച്ചുചേര്‍ക്കണമെന്നാണ് കുരകത്തെ സാധാരണക്കാരായ പൊതുജനങ്ങളുടെ വികാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: