കോട്ടയം: പെരുമ്പാവൂരിലെ ജിഷ എന്ന ദളിത് നിയമ വിദ്യാര്‍ത്ഥിനിയുടെ അരുംകൊല സിബിഐ അന്വേഷിക്കണമെന്ന് ഹിന്ദു ഐക്യവേദി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു ആവശ്യപ്പെട്ടു. കളക്ട്രേറ്റിന് മുന്നില്‍ നടന്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നാടിനെ നടുക്കിയ കൊലപാതകം നടന്നിട്ട് 30 ദിവസം കഴിഞ്ഞിട്ടും യാതൊരു തുമ്പും കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിയാത്ത സാഹചര്യത്തില്‍ നിഷ്പക്ഷമായ ഉന്നതല ഏജന്‍സി ജിഷവധം അന്വേഷിക്കണം.
കേസന്വേഷണത്തിന്റെ പേരില്‍ കുറുപ്പംപടിയിലെ സാധാരണക്കാരായ നാട്ടുകാരെ പീഡിപ്പിക്കുകയാണ് പോലീസ്. കേസന്വേഷണം അട്ടിമറിക്കാന്‍ കൂട്ടുനിന്നവരെന്ന് സംശയിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍തന്നെയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ജിഷവധം സംബന്ധിച്ച് ജനങ്ങള്‍ സംശയിക്കുന്ന ഉന്നത നേതാവിനെയും ജിഷ ജോലി ചെയ്ത സ്ഥാപന ഉടമകളെയും ഇതുവരെയും ചോദ്യം ചെയ്തിട്ടില്ല എന്നതും ദുരൂഹമാണെന്ന് ഇ.എസ്. ബിജു പറഞ്ഞു. പെരുമ്പാവൂരിലെ കോണ്‍ഗ്രസ്, മാര്‍ക്സിസ്റ്റ് നേതാക്കള്‍ക്കുള്ള അവിശുദ്ധ ബന്ധമാണ് ഉന്നത കോണ്‍ഗ്രസ് നേതാവിന് വക്കാലത്തുമായി മുന്‍ എംഎല്‍എ രംഗത്തു വരുവാന്‍ കാരണമെന്നും ഇ.എസ്. ബിജു ആരോപിച്ചു.
യോഗത്തില്‍ മഹിളാ ഐക്യവേദി ജില്ലാ പ്രസിഡന്റ് ശാന്തമ്മ കേശവന് അദ്ധ്യക്ഷത വഹിച്ചു. മഹിളാ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹനന് മുഖ്യപ്രഭാഷണം നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി, ഹിന്ദു ഐക്യവേദി ജില്ലാ ഭാരവാഹികളായ തമ്പി പട്ടാശ്ശേരി, കണ്ണന് ചോറ്റി, എ.റ്റി. തുളസീധരന്‍, ആശാ അജികുമാര്‍, കെ.കെ. ശശി, വിജയലക്ഷ്മി അമ്മാള്‍, പി.കെ. ലീല എന്നിവര്‍ സംസാരിച്ചു. മഹിളാ ഐക്യവേദി താലൂക്ക് ഭാരവാഹികളായ പി.റ്റി. വിനോദിനി, സുജാത തുളസീധരന്‍, ബിജു സുരേന്ദ്രന്, ശ്രീകുമാര്‍, ഷീബ, സാന്തകുമാരി ടീച്ചര്‍, ശുഭലക്ഷ്മി, സുമേഷ് എന്നിവര്‍ ധര്‍ണ്ണയ്ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: