കോട്ടയം: ചങ്ങനാശ്ശേരി കോട്ടമുറിയില്‍ മുസ്ലീം ജമാഅത്ത് പള്ളിയും മദ്രസയും നിര്‍മ്മിക്കാന്‍ ശേഖരിച്ച ലക്ഷങ്ങള്‍ അഭിഭാഷകന് തട്ടിയെടുത്തതായിജമാഅത്ത് അംഗ ങ്ങള് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. വെങ്കോട്ട സ്വദേശിയായ അഡ്വ. സക്കീര്‍ ഹുസൈനാണ്നാല്പ്പത്തിയഞ്ച് ലക്ഷത്തോളം രൂപയുമായി കടന്നുകളഞ്ഞതായി പരാതി.
10ഃ10 എന്ന പേരില്‍ മുസ്ലീം ചാനല്‍ ആരംഭിക്കാനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ബ്രോഷറുകള്‍ തയ്യാറാക്കി വിദേശരാജ്യങ്ങള്‍ അടക്കം പണപ്പിരിവ് നടത്തി കോടികള്‍ തട്ടിയെടുത്ത വ്യക്തിയാണ് സക്കീര്ഹുസൈനെന്നും ഇവര്‍ ആരോപിക്കുന്നു.
പലചരക്ക് കച്ചവടക്കാരനായ അഷ്റഫ് വഴി സമുദായാംഗങ്ങളെ സംഘടിപ്പിച്ച് ഇവര്‍ക്ക് സ്വന്തമായി മദ്രസയും നമസ്കാരപള്ളിയും പണികഴിപ്പിച്ച് നല്‍കാമെന്ന് സക്കീര്‍ഹുസൈന്‍ വാഗ്ദാനം നല്‍കിയാണ് തട്ടിപ്പുകളുടെ തുടക്കം.
ഇതിനായി കോട്ടമുറി മുസ്ലീം ജമാഅത്ത് എന്നപേരില്‍ കമ്മിറ്റി രൂപീകരിച്ചു. ജമാഅത്ത് കമ്മിറ്റി സ്വന്തമായി സ്ഥലം വാങ്ങിയാല്‍ പള്ളി നിര്‍മ്മിച്ചു നല്കാന് സ്പോണ്സര് എത്തിയിട്ടുണ്ടെന്ന് ഇയാള്‍ കമ്മിറ്റിയെ തെറ്റിദ്ധരിപ്പിച്ചു. സ്ഥലം വാങ്ങുന്നതിനായി ജമാഅത്ത് കമ്മിറ്റിയുടെ പേരില്‍ ലഘുലേഖകള്‍ തയ്യാറാക്കി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ മതവിശ്വാസികളില്‍നിന്നും പണപ്പിരിവ് ആരംഭിച്ചു.
ജമാഅത്ത് കമ്മിറ്റിക്ക് രജിസ്ട്രേഷന് ഇല്ലാത്തതിനാല്‍ ഇദ്ദേഹം മാനേജിംഗ് ട്രസ്റ്റിയായ മുസ്ലീം എഡ്യുക്കേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കാമെന്ന് തീരുമാനിച്ചു. കോട്ടമുറിയില്‍ 3.5 ലക്ഷം രൂപ വിലയില്‍ 20സെന്റ് സ്ഥലം കണ്ടെത്തി 1 ലക്ഷം രൂപ അഡ്വാന്‍സായി നല്‍കുകയും ചെയ്തു.
കരാര്‍ കാലാവധിയായ ആറുമാസം പിന്നിട്ടപ്പോള്‍ ഭൂമിയുടെ രജിസ്ട്രേഷന് നടത്തണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു. പലവിധ കാരണങ്ങള്‍ പറഞ്ഞ് ഭൂമിയുടെ രജിസ്ട്രഷന് നടത്താനായില്ല. ഇതേ തുടര്‍ന്ന് സംശയം തോന്നിയ അംഗങ്ങള്‍ കമ്മിറ്റിയില്‍ ഇദ്ദേഹത്തെ ചോദ്യം ചെയ്തു. നാല്‍പ്പത്തിയഞ്ച് ലക്ഷം രൂപ ലഭിച്ചിട്ടുണ്ടെന്നും ഉടന്‍തന്നെ വേറെ സ്ഥലം കണ്ടെത്താമെന്നും ഇയാള്‍ ഉറപ്പുനല്‍കി.
സംശയത്തിലായ അംഗങ്ങള്‍ ബാങ്കിലെത്തി മുസ്ലീം എഡ്യുക്കേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അക്കൗണ്ട് പരിശോധിച്ചു. വെറും 20,000 രൂപമാത്രമാണ് അക്കൗണ്ടില്‍ ഉള്ളതെന്ന് മനസ്സിലാക്കിയതോടെയാണ് തങ്ങള്‍ വഞ്ചിക്കപ്പെട്ട വിവരം ഇവര്‍ തിരിച്ചറിഞ്ഞത്.
ജമാഅത്ത് അംഗങ്ങളായ കുടുംബങ്ങളിലെ സ്ത്രീകളെ മാത്രം ഉപയോഗിച്ച് വിവിധ ജില്ലകളില്‍നിന്നായി 9 ലക്ഷം രൂപയാണ് ശേഖരിച്ചത്.
ജമാഅത്ത് അംഗങ്ങളുടെ വിവിധ തരത്തിലുള്ള ഗ്രൂപ്പ് ചിത്രങ്ങളെടുത്ത് വിദേശ രാജ്യങ്ങളിലെ മുസ്ലീം മതവിശ്വാസികള്‍ക്ക് ധനസഹായത്തിനായി അയച്ചിരുന്നതായും ഇവര്‍ പറയുന്നു.
വിദേശ രാജ്യങ്ങളില്‍നിന്നും ലഭിച്ചതടക്കം കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് ഇയാള്‍ നടത്തിയതായാണ് ഇവരുടെ പരാതി. അമര കുന്നേല്‍വീട്ടില്‍ സരോജിനിയുടെ 59 സെന്റ് സ്ഥലം തട്ടിയെടുത്ത കേസ്സില്‍ 23,00,000 രൂപ സരോജിനിക്ക് നല്കാന് കോടതി ഉത്തരവുള്ളതായും ഭാരവാഹികള്‍ പറഞ്ഞു.
ഈ വിവരങ്ങള്‍ ചൂണ്ടിക്കാട്ടി കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് മുപ്പത്തിരണ്ട് ജമാഅത്ത് അംഗങ്ങള്‍ ഒപ്പിട്ട പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: