തിരുവനന്തപുരം: സമുദായ സംഘടനകളുടെ വെല്ലുവിളി നേരിട്ടുകൊണ്ട് എല്ലാ ദേവസ്വം ബോര്‍ഡുകളുടെയും നിയമനങ്ങള്‍ പിഎസ്സിക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിക്കുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്. നിലവില്‍ നിയമനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് പിരിച്ചുവിടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ദേവസ്വം നിയമനങ്ങള്‍ പിഎസ്സിക്ക് വിടാന്‍ ആലോചിച്ചിരുന്നു. വ്യാപകമായ അഴിമതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതോടെ ഈ സംവിധാനം അവസാനിപ്പിച്ച് പ്രത്യേക ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിക്കുകയായിരുന്നു. മുന്‍ ഡിജിപി ചന്ദ്രശേഖറാണ് ഇപ്പോള്‍ റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ ചെയര്മാന്. ഈ റിക്രൂട്ട്മെന്റ് ബോര്‍ഡ് വെള്ളാനയാണ്. അതിനാല്‍ തന്നെ ഈ സംവിധാനം പൊളിച്ചെഴുതാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കടകംപള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: