ന്യൂദല്‍ഹി: ദല്‍ഹിയില്‍ ചരിത്രമെഴുതി നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ നടന്ന വമ്പന്‍ പരിപാടിയില്‍ മന്ത്രിമാര്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞും വരും വര്‍ഷങ്ങളില്‍ ചെയ്യാനുള്ള കാര്യങ്ങള്‍ നിരത്തിയും ജനശ്രദ്ധയാകര്‍ഷിച്ചു. വൈകിട്ട് അഞ്ചു മണിയോടെ തുടങ്ങിയ പരിപാടി രാത്രി പത്തു മണിവരെ നീണ്ടു.
വനിതകളുടെ ശാക്തീകരണത്തിനും പെണ്‍കുട്ടികളുടെ സുരക്ഷയ്ക്കും പഠനത്തിനും വലിയ പ്രാധാന്യം നല്കുന്ന ബേഠീ ബച്ചാവോ ബേഠീ പഠാവോ പദ്ധതിയുടെ പ്രാധാന്യവും ആവശ്യകതയും അതു നടപ്പാക്കിയതു വഴി കൈവന്ന നേട്ടങ്ങളും ബിഗ് ബീ അമിതാബ് ബച്ചന് വിവരിച്ചു. ടോയ്ല
റ്റുകളുടെ ആവശ്യകത പരസ്യമായി എടുത്തു പറയുകയും അവ രാജ്യമെങ്ങും നിര്‍മ്മിക്കാന്‍ നടപടി എടുക്കുകയും ചെയ്ത മോദി സര്‍ക്കാരിന്റെ നിശ്ചയദാര്‍ഡ്യം പ്രശസ്ത ബോളിവുഡ് താരം വിദ്യാബാലന് ചടങ്ങില്‍ പ്രത്യേകം പരാമര്‍ശിച്ചു.
ദേശീയ പാത നിര്‍മ്മാണത്തിന് തന്റെ സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്കുന്നതെന്നു പറഞ്ഞ ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പ്രതിദിനം 41 കിലോമീറ്റര്‍ ദേശീയ പാത നിര്‍മ്മിക്കുകയാണ് തന്റെ മന്ത്രാലയത്തിന്റെ ലക്ഷ്യമെന്നും പറഞ്ഞു. ഗംഗ ശുചീകരണത്തിന് 20000 കോടി രൂപയാണ് അനുവദിച്ചതെന്ന് മന്ത്രി ഉമാഭാരതി പറഞ്ഞു.
അനാഥരെ പാര്‍പ്പിക്കാന്‍ 30,000 ഭവനങ്ങള്‍ നിര്‍മ്മിക്കുമെന്നും മന്ത്രി മേനകാ ഗാന്ധി പറഞ്ഞു. കുട്ടികളുടെ പ്രതിരോധ കുത്തിവയ്പ്പുകള്‍ 7 ശതമാനമായി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞതായി ആരോഗ്യമന്ത്രി ജെപി നദ്ദ പറഞ്ഞു. മോദി സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനമായ ഓപ്പറേഷന് ഇന്ദ്രധനുഷ് വിജയകരമാകുകയാണെന്നും അദ്ദേഹം തുടര്‍ന്നു. മാതൃശിശു വികസന രംഗങ്ങളില്‍ അടുത്ത രണ്ടു വര്‍ഷം നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ചും മേനകാ ഗാന്ധി വിവരിച്ചു.
നികുതി സമ്പ്രദായം ലളിതവല്‍ക്കരിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. കര്‍ഷകര്‍ക്ക് നടപ്പാക്കിയ വിള ഇന്‍ഷ്വറന്‍സ് പരിപാടി ഫസല്‍ ബീമാ യോജനയെപ്പറ്റിയും അദ്ദേഹം വിവരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: