ഉളിക്കല്‍ (കണ്ണൂര്‍) : പയ്യാവൂര്‍ തിരൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ അഞ്ച് കുട്ടികള്‍ മുങ്ങിമരിച്ചു. തിരൂരിലെ ആക്കന്പറമ്പില് സലിജന്‍-ഷീജ ദമ്പതികളുടെ മക്കള്‍ ഒരിജ സലിജന്‍ (12), സഹോദരന് സ്റ്റഫാന്‍ സലിജന്‍(7), സലിജന്റെ സഹോദരന് ആക്കപറമ്പില്‍ ബിനോയിയുടെ മകന് മാനിക്ക് ബിനോയി(12), സലിജന്റെയും ബിനോയിയുടെയും സഹോദരി അനിതയുടെ മക്കളായ അഖില്‍ ജോസ്(14), ആയേല് ജോസ്(12) എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം ഏകദേശം നാലുമണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തം നടന്നത്. മരിച്ച കുട്ടികളുടെ മാതാപിതാക്കളുടെ മൂത്തസഹോദരിയുടെ മകന് വാരാണസിയില്‍ നിന്നും അവധിക്ക് അമ്മയുടെ തറവാട് വീടായ പയ്യവൂര്‍ തിരൂരിലെത്തിയതായിരുന്നു. വാരാണസിയില്‍ നിന്നും വന്ന മൂത്ത സഹോദരന് അപ്പുവിനെ പുഴ കാണിക്കാനാണ് ആറ് പേരടങ്ങുന്ന സംഘം തിരൂര്‍ പുഴയിലെത്തിയത്.
അപ്പു ഒഴികെ ബാക്കി അഞ്ചുപേരും പുഴയില്‍ കുളിക്കാനിറങ്ങി നീന്തല്‍ വശമില്ലാത്ത ഒരിജ പുഴയില്‍ വീണതോടെ ബാക്കി നാല് പേരും ഒരിജയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മണല്‍വാരിയ കുഴിയില്‍ അകപ്പെടുകയായിരുന്നു. പുഴയില്‍ മുങ്ങി താഴുന്ന സഹോദരങ്ങളെ കണ്ട് അപ്പു ഉറക്കെ നിലവിളിച്ചു. അപ്പുവിന്റെ നിലവിളികേട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോഴെക്കും അഞ്ചു കുട്ടികളും പുഴയില്‍ മുങ്ങിയിരുന്നു. നാട്ടുകാരുടെ നേതൃത്വത്തില്‍ അഞ്ച് കുട്ടികളെയും തളിപ്പറമ്പ് താലൂക്ക് ഗവ: ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല .
മരിച്ച ഒരിജയും സ്റ്റെഫാനും പയ്യാവൂര്‍ സെന്റ് ആന്റ്സ് സ്കൂള്‍ വിദ്ധ്യാര്‍ത്ഥികളാണ്. മാനിക്ക് ബിനോയിയുടെ മാതാവ് മിനിയാണ്. സഹോദരങ്ങള്‍ അതുല്ല്യ, മേഘന മാനിക്ക്. പയ്യവൂര്‍ സെക്രട്ട് ഹാര്‍ട്ട് ഹയര്‍ സെന്റ് സ്കൂള്‍ വിദ്യാര്‍ത്ഥിയാണ്. കുറ്റിക്കാട്ടില്‍ ജോസാണ്. അഖിലിന്റെയും ആയേലിന്റെയും പിതാവ്. ഏക സഹോദരി അനഘ. മരിച്ച അഖിലും ആയേലും പയ്യവൂര്‍ സെക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്ധ്യാര്‍ത്ഥികളാണ്. കുട്ടികളുടെ മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് സംസ്ക്കാരം പിന്നീട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: