ന്യൂദല്‍ഹി: മദ്യം ഓരോ 96 മിനിറ്റിലും ഒരു ഭാരതീയനെ കൊല്ലുന്നുവെന്ന് റിപ്പോര്‍ട്ട്. 2010-12 ലെ കണക്കു പ്രകാരം രാജ്യത്തെ പ്രതിശീര്‍ഷ മദ്യ ഉപഭോഗം 38 ശതമാനം വര്‍ദ്ധിച്ചിരിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍.
അതായത് 2003-2005ലെ 1.6 ലിറ്റര്‍ മദ്യ ഉപഭോഗത്തില്‍ നിന്ന് ശരാശരി ഉപഭോഗം 2.2 ലിറ്ററായി വര്‍ദ്ധിച്ചു.രാജ്യത്തെ പതിനൊന്ന് ശതമാനവും കുടിയന്മാരാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ആഗോള ശരാശരി പതിനാറ് ശതമാനം മാത്രമായിരിക്കുമ്പോഴാണ് ഈ വര്‍ദ്ധന. ഓരോ ഒന്നരമണിക്കൂറിലും മദ്യം ഒരു ഭാരതീയനെ കൊല്ലുന്നു. അതായത് ദിവസം പതിനഞ്ച് ഭാരതീയരാണ് മദ്യപാനം മൂലം ജീവന് നഷ്ടപ്പെടുത്തുന്നത്.
മദ്യോപഭോഗം മൂലം ഏറ്റവും കൂടുതല്‍ പേര് മരിക്കുന്നത് മഹാരാഷ്ട്രയിലാണ്. തൊട്ടുപിന്നാലെ മധ്യപ്രദേശും തമിഴ്നാടുമുണ്ടെന്ന് കണക്കുകള്‍ പറയുന്നു. ഉയര്‍ന്ന മദ്യോപഭോഗം കുറ്റകൃത്യനിരക്കും ഉയര്‍ത്തുന്നു. വലിയ കുറ്റകൃത്യങ്ങള്‍ക്കും അപകടങ്ങള്‍ക്കും പലപ്പോഴും കാരണം മദ്യമാണ്. മദ്യം സ്ത്രീകള്‍ക്ക് നേരെയുളള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതിനും മോഷണത്തിനും കാരണമാകുന്നു. മുപ്പത് വയസിന് താഴെയുളള വിധവകളുടെ എണ്ണം ഏറ്റവും കൂടുതലുളളത് തമിഴ്നാട്ടിലാണ്. ഇതിന് കാരണം മദ്യമാണെന്നും ഇവിടുത്തെ പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ മുക്കാല്‍ ശതമാനം രോഗങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും കാരണം മദ്യം തന്നെയെന്ന് എന്‍ജിഓ ആയ മദ്യ-മയക്കുമരുന്ന് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ വ്യക്തമാക്കുന്നു.
മദ്യപാനം ഒരു ധാര്‍മിക പ്രശ്നമല്ല, ആരോഗ്യ പ്രശ്നമാണെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ ഇതിനൊരു രാഷ്ട്രീയ പരിഹാരം ആവശ്യവുമാണ്. മെയ് 23ന് തമിഴ്നാട്ടില്‍ ജയലളിത നാലാംവട്ടവും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിവസം അഞ്ഞൂറ് മദ്യഷോപ്പുകള്‍ അടച്ചു. ബീഹാറിലും മദ്യം നിരോധിച്ചിട്ടുണ്ട്. മദ്യം ഉണ്ടാക്കുന്നതും വില്‍ക്കുന്നതും കുടിക്കുന്നതും ഇവിടെ കുറ്റകരമാണ്.
കേരളത്തിലെയും തമിഴ്നാട്ടിലെയും അഭിപ്രായ സര്‍വേയില്‍ മദ്യനിരോധനത്തിന് മികച്ച പിന്തുണയാണ് ലഭിച്ചത്. കേരളത്തില്‍ സ്ത്രീകളും പുരുഷന്മാരുമടക്കം 47ശതമാനം മദ്യനിരോധനത്തെ പിന്തുണച്ചപ്പോള്‍ തമിഴ്നാട്ടിലിത് 52ശതമാനമായിരുന്നു. നേരത്തെ രാജ്യത്ത് ഗുജറാത്തിലും നാഗാലാന്‍ഡിലും മാത്രമായിരുന്നു മദ്യ നിരോധനം.
എങ്കിലും നിരോധനം മൂലം മദ്യാസക്തിയില്‍ നിന്ന് മോചനം സാധ്യമാകില്ല. മരണവും കുറയ്ക്കില്ലെന്നാണ് ലണ്ടന്‍ സ്കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനിലെ വിക്രം പട്ടേല്‍ പറയുന്നത്. സര്‍ക്കാരിന് മദ്യത്തിലും സിഗററ്റിലും നിന്നും പണം ലഭിക്കുന്നതിനാല്‍ അധികൃതര്‍ ഈ നിഷ്ക്രിയത്വം തുടരും. പൗരന്മാരുടെ ആരോഗ്യം ഒരു സര്‍ക്കാരിന്റെയും മുന്ഗണനാവിഷയമല്ല. കമ്പനി നല്കുന്ന ലാഭവിഹിതം മാത്രമാണ് സര്‍ക്കാരിന് പ്രധാനമത്രെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: