ന്യൂദല്‍ഹി: തെക്കന്‍ ദല്‍ഹിയിലെ മെഹറാലിയില് ആഫ്രിക്കന്‍ സ്വദേശിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ കൂടാതെ മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തതായും ഡിസിപി ഈശ്വര്‍ സിങ് അറിയിച്ചു.
രണ്ട് സ്ത്രീകളടക്കം ആറ് ആഫ്രിക്കന്‍ വംശജര്‍ക്കാണ് ദല്‍ഹിയില്‍ ക്രൂരമര്‍ദ്ദനമേറ്റത്. കഴിഞ്ഞദിവസം നടന്ന മൂന്ന് വ്യത്യസ്ത സംഭവങ്ങളിലാണ് ആറ് ആഫ്രിക്കന്‍ വംശജര്‍ക്ക് മര്‍ദ്ദനമേറ്റത്.
മര്‍ദ്ദനത്തെ തുടര്‍ന്ന് 23കാരനായ കോംഗോ പൗരന് കൊലപ്പെട്ടതിന് ഒരാഴ്ചയ്ക്കു ശേഷമാണ് ആഫ്രിക്കന്‍ പൗരന്മാര്ക്ക് മര്‍ദ്ദനമേറ്റത്. ഉച്ചത്തില്‍ പാട്ട് വച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: