തൃശൂര്‍: സംസ്ഥാനത്തെ ഒരിഞ്ച് കൃഷിഭൂമി പോലും നികത്താന്‍ അനുവദിക്കില്ലെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍. തൃശൂര്‍ പ്രസ് ക്ലബില്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അനധികൃതമായി പാടം നികത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.
നിലവില്‍ 4.6 ശതമാനമായ കേരളത്തിന്റെ കാര്‍ഷിക വളര്‍ച്ചയില്‍ മുന്നേറാനുള്ള സാഹചര്യം സൃഷ്ടിക്കും. സംസ്ഥാനത്തൊട്ടാകെ തരിശായി കിടക്കുന്ന കൃഷി ഭൂമി മാപ്പ് ചെയ്യും. ഉടമസ്ഥാവകാശം ചോദ്യംചെയ്യാതെ ഉടമകളെക്കൊണ്ടോ സര്‍ക്കാര്‍ ഏജന്‍സികളെക്കൊണ്ടോ കൃഷി ചെയ്യിപ്പിക്കാന്‍ ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു.
കീടനാശിനി ഉപയോഗിക്കാതെ ജൈവ മാര്‍ഗങ്ങളിലൂടെ നെല്ലുല്പാദനക്ഷമത വര്‍ധിപ്പിക്കാനും നിലവില്‍ ഒരു തവണ മാത്രം കൃഷി ചെയ്യുന്ന പാടശേഖരങ്ങളില്‍ രണ്ടോ മൂന്നോ തവണ കൃഷി ചെയ്യുന്നതിനും യുക്തമായ്യൂനടപടികള് സ്വീകരിക്കും. തണ്ണീര്‍ത്തട സംരക്ഷണ നിയമം പൂര്‍ണമായും പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി ഡേറ്റാ ബാങ്ക് ആറുമാസത്തിനകം തയാറാക്കി പ്രസിദ്ധീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: