കൊച്ചി: ആര്.എസ്.എസ് പ്രാന്തകാര്യാലയത്തില്‍ നിര്‍മ്മിക്കുന്ന സഭാഗൃഹത്തിന്റെ ശിലാസ്ഥാപന കര്‍മ്മം കാഞ്ചികാമകോടി മഠാധിപതി ജയേന്ദ്ര സരസ്വതി നിര്‍വ്വഹിച്ചു. ശിലാസ്ഥാപന ചടങ്ങിന് മുമ്പായി ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠം രക്ഷാധികാരി അഴകത്ത് ശാസ്ത്രശര്മ്മന് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ ഭൂമി പൂജ നടന്നു.
രാവിലെ ഏഴര മണിയോടെ പ്രാന്തകാര്യാലയത്തില്‍ എത്തിയ ജയേന്ദ്ര സരസ്വതിയെ പൂര്‍ണ്ണകുംഭം നല്കി സ്വീകരിച്ചു. തുടര്‍ന്ന് സംഘ സ്ഥാപകന്‍ ഡോ.ഹെഡ്ഗേവാറിന്റെ പ്രതിമയില്‍ സ്വാമിജി മാല ചാര്‍ത്തി. എട്ട് മണിക്കും എട്ടേകാല്‍ മണിക്കും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് ശിലാസ്ഥാപന ചടങ്ങ് നടന്നത്. ചടങ്ങിന് ശേഷം സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. പ്രാന്ത സംഘചാലക് പി.ഇ.ബി മേനോന് ആമുഖ പ്രഭാഷണവും സെക്രട്ടറി എം.മോഹനന് നന്ദിയും പറഞ്ഞു.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്, ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്, കവി എസ്. രമേശന് നായര്‍, എം.എ കൃഷ്ണന്, ജസ്റ്റിസ് എം. രാമചന്ദ്രന്, അഡ്വ.ആര്.ടി ഷേണായ് തുടങ്ങിയവരും ചടങ്ങുകളില്‍ പങ്കെടുത്തു.
ശിലാസ്ഥാപന ചടങ്ങിന് ശേഷം സഭാഗൃഹ നിര്‍മ്മാണ സമിതി രുപീകരണ യോഗവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: