തിരുവനന്തപുരം: ഭാരിച്ച ഉത്തരവാദിത്തമുള്ള സമയമാണിതെന്നും പാര്‍ലമെന്ററി പ്രവര്‍ത്തനത്തിന്റെ നിലവാരം ഉയര്‍ത്താന്‍ തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും നിയമസഭാകക്ഷിനേതാവായി തെരഞ്ഞെടുക്കപ്പെട്ട രമേശ് ചെന്നിത്തല. ഉമ്മന്‍ചാണ്ടി സ്വയമില്ലെന്ന് പ്രഖ്യാപിച്ചപ്പോഴാണ് തന്റെ പേര് ഉയര്‍ന്നുവന്നതെന്നും ചെന്നിത്തല പറഞ്ഞു. രമേശ് ചെന്നിത്തലയെ ഐകകണേ്ഠ്യനയാണ് കക്ഷിനേതാവായി തെരഞ്ഞെടുത്തതെന്ന് ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കി.
ജനാധിപത്യരീതിയില്‍ എല്ലാവരോടും അഭിപ്രായം തേടിയശേഷമാണ് തെരഞ്ഞെടുത്തത്. രമേശിന്റെ പേര് താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. നിയമസഭാകക്ഷിയുടെ ബാക്കിയുള്ള നേതാക്കളെ നിയമസഭസമ്മേളനത്തിനിടയില് തെരഞ്ഞെടുക്കും. നേരത്തെ പറഞ്ഞതുപോലെ യുഡിഎഫിന് സംയുക്ത നിയമസഭാകക്ഷി ഭാരവാഹികളുണ്ടാകും.
കോണ്‍ഗ്രസ് നിയമസഭാകക്ഷിനേതാവ് തന്നെയായിരിക്കും അതിന്റെയും നേതാവ്. ലീഗ് കക്ഷിനേതാവായ പി.കെ. കുഞ്ഞാലിക്കുട്ടിയായിരിക്കും ഉപനേതാവ്. കേരള കോണ്‍ഗ്രസ്(എം) നിര്‍ദ്ദേശിക്കുന്ന വ്യക്തി ചീഫ് വിപ്പാകും. തെരഞ്ഞെടുപ്പില്‍ വളരെ മോശമായ സാഹചര്യം മുന്നണിക്കുണ്ടായി. അത് മറികടന്ന് മുന്നോട്ടുപോകാന്‍ ഈ തീരുമാനം സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രമേശ് ചെന്നിത്തലയ്ക്ക് വലിയൊരു വെല്ലുവിളിയാണ് ഏറ്റെടുക്കാനുള്ളതെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് വ്യക്തമാക്കി. എല്ലാവരെയും ഒന്നായിക്കണ്ട് പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി നാടിലാകമാനം നടക്കുന്ന അക്രമങ്ങളെ തടയാന്‍ പോലും കൂട്ടാക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: