ഒട്ടാവ: പഞ്ചാബിനെ ആക്രമിക്കാൻ കാനഡയിൽ ഖാലിസ്ഥാൻ ഭീകരർ പദ്ധതിയിടുന്നു എന്ന് റിപ്പോർട്ട്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ ഖാലിസ്ഥാൻ അനുകൂലർ ആയുധ പരിശീലന ക്യാമ്പ് നടത്തുന്നുവെന്ന് ഭാരതത്തിലെ രഹസ്യാന്വേഷണ ഏജൻസിക്ക് വിവരം ലഭിച്ചു. കാനഡയിലെ ജസ്റ്റിന് ട്രൂഡോ സര്‍ക്കാരിന് ഭാരതത്തിലെ രഹസ്യാന്വേഷണ ഏജന്‍സി വിവരം കൈമാറിയിട്ടുണ്ട്.
കാനഡയിലെ ഖാലിസ്ഥാൻ ടെറർ തലവനായ ഹർദീപ് നിജ്ജറാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. പാക്കിസ്ഥാനിൽ നിന്നും ആയുധങ്ങൾ ഭീകരർ കരസ്ഥമാക്കി. തുടർന്ന് പ്രവിശ്യയിലെ രഹസ്യകേന്ദ്രത്തിൽ ദിവസവും നാല് മണിക്കൂറോളം എകെ47 തോക്കിൽ സിഖ് യുവാക്കൾ പരിശീലനം നടത്തുന്നുവെന്നും എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
മുൻ ഖാലിസ്ഥാൻ ടെറർ നേതാവ് ജഗ്തർ താരയെ ഇനറ്റ്ർ പോൾ തായ്ലൻഡിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നേതൃസ്ഥാനത്ത് എത്തിയ ഹർദീപ് കാനഡയിലെ വിവിധ പ്രവിശ്യയിലെ സിഖ് യുവാക്കളെ ഭീകര സംഘടനയിലേക്ക് എത്തിക്കുകയായിരുന്നു.
നിജ്ജറിനെ ഭാരതത്തിൽ എത്തിക്കണമെന്ന് പഞ്ചാബ് സർക്കാർ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തോടും ആഭ്യന്തര മന്ത്രാലയത്തോടും അഭ്യർത്ഥിച്ചിട്ടുണ്ട്. 2007ൽ ലുധിയാനയിൽ ആറുപേർ കൊല്ലപ്പെടാൻ ഇടയാക്കിയ സ്ഫോടനവുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്നയാളാണ് നിജ്ജാർ. രണ്ടാഴ്ചമുമ്പ് ലുധിയാനയിൽ നിന്ന് അറസ്റ്റിലായ കെ.ടി.എഫ് പ്രവർത്തകനിൽ നിന്നാണ് കാനഡയിലെ ഭീകരവാദ ക്യാമ്പ് സംബന്ധിച്ച വിവരം ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: