കോഴിക്കോട്: മേയറില്ലാതെ നഗരസഭാ ഭരണം സ്തംഭനത്തില്‍. മേയറുടെ അഭാവത്തില്‍ ഇന്ന് നടക്കുന്ന കോര്പ്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ ഡപ്യൂട്ടിമേയര്‍ മീരാദര്‍ശക് അദ്ധ്യക്ഷത വഹിക്കും. വി.കെ.സി മമ്മദ്കോയ ബേപ്പൂര്‍ എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് കോഴിക്കോട് നഗരസഭക്ക് മേയറില്ലാതെ പോയത്. പുതിയ മേയര്‍ തെരഞ്ഞെടുപ്പ് ജൂണ്‍ 9നാണ്. ചുരുക്കത്തില്‍ ഏതാണ്ട് രണ്ട് മാസക്കാലം നഗരസഭ മേയറുടെ സാന്നിദ്ധ്യമുണ്ടാവില്ല. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ പ്രചരണത്തില്‍ സജീവമായതിനാല്‍ വി.കെ.സി. മമ്മദ്കോയക്ക് നഗരസഭയുടെ ഭരണ നടപടികളില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല.
13 ഇന സ്വപ്ന പദ്ധതികള്‍ പ്രഖ്യാപിച്ചുകൊണ്ടാണ് വി.കെ.സി. മമ്മദ്കോയ മേയര്‍ സ്ഥാനമേറ്റത്. അതില്‍ കോര്പ്പറേഷന് ജീവനക്കാരുടെ ഇലക്ട്രോണിക്ക് ബയോമെട്രിക് പദ്ധതി മാത്രമാണ് നടപ്പിലായത്. റോഡുകളില്‍ ഉറവിട ഖരമാലിന്യ നിര്‍മാര്‍ജന പദ്ധതി ആവിഷ്ക്കരിച്ചെങ്കിലും അതും മുന്നോട്ടുപോയിട്ടില്ല. മൂന്നുമാസത്തിനകം നടപ്പാക്കാനായി പ്രഖ്യാപിച്ച 13 ഇന പദ്ധതികളില്‍ ശുചിത്വമാര്ന്ന നഗരം, മെച്ചെപ്പെട്ട ഓഫീസ് സംവിധാനം, തെരുവ് വിളക്കുകള്‍ കത്തിക്കുക എന്നിവ ഉള്‍പ്പെട്ടിരുന്നു. നഗരവിഗസനത്തിന് സിറ്റി കണ്‍സള്‍ട്ടേറ്റീവ് കമ്മറ്റി, പൊതു ടോയ്ലറ്റുകളുടെ നവീകരണം, വാഹന പാര്‍ക്കിങ് സൗകര്യം, പൊതുശ്മശാന നവീകരണം, റോഡുകളുടെ അറ്റകുറ്റപണി, അഞ്ചുസെന്റ് വരെ ഭൂമിയുള്ളവര്‍ക്ക് വീട് നിര്‍മ്മാണത്തിനായി പ്രത്യേക അദാലത്ത്, കുടിവെള്ള വിതരണം കാര്യക്ഷമമാക്കും, ജൈവപച്ചക്കറി പ്രോത്സാഹിപ്പിക്കും,പാലിയേറ്റീവ് പ്രവര്‍ത്തനം കാര്യക്ഷമമാക്കും എന്നിവയായിരുന്നു മറ്റു പദ്ധതികള്‍. എന്നാല്‍ ജനുവരി ഒന്നുമുതല്‍ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പിലായി എന്നല്ലാതെ മറ്റു പദ്ധതികളൊന്നും തന്നെ കാര്യക്ഷമമായി മുന്നോട്ടു നീങ്ങിയിട്ടില്ല. പുതിയ മേയര്‍ ചുമതലയേല്‍ക്കുന്നതോടെ പതിമൂന്നിന പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തന മുണ്ടോകുമോ എന്നതും തീരുമാനമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: