കോഴിക്കോട്: ഹിന്ദുഎന്നത് മതമല്ല മറിച്ച് സംസ്കാരമാണെന്നും ഹിന്ദുത്വം മതമാണെന്നത് ബ്രിട്ടീഷുകാരുടെ സൃഷ്ടിയാണെന്നും ചരിത്രകാരന് ഡോ. എം.ജി.എസ്. നാരായണന് പറഞ്ഞു. ഭാരതീയ വിദ്യാപ്രതിഷ്ഠാനം സംസ്ഥാന സമ്മേളനത്തില്‍ ഭാരതീയ ചരിത്രത്തിലെ മിഥ്യയും തഥ്യയും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാല്മീകിയെ ആദ്യകവിയായും രാമായണത്തെ ആദ്യ കാവ്യമായും തന്നെയാണ് പൂര്‍വ്വികര്‍ വിളിച്ചത്. മറിച്ച് ചരിത്രമായിട്ടല്ല. കേരളത്തിന്റെ ചരിത്രപഠനം ആരംഭിക്കുന്നത് ഇന്ത്യയുടെ ചരിത്രപഠനത്തില്‍ നിന്നാകണമെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തില്‍ ശാസ്ത്രവും, ചരിത്രവും വളരുന്നതിനുള്ള ഭൗതിക സാഹചര്യം വളരെ കുറവാണ്. പണ്ട് ഭാരതീയരുടെ ചരിത്രപഠനത്തിന് തടസ്സം സൃഷ്ടിച്ചത് വിദ്യാഭ്യാസമില്ലായ്മയും അച്ചടിയന്ത്രത്തിന്റെ അഭാവവുമായിരുന്നു. എന്നാല്‍ ഇന്നത്തെ പ്രശ്നം ഭാരത,ത്തില്‍ നല്ല സര്‍വ്വകലാശാലകളില്ല എന്നതാണ് ലണ്ടന്‍ സര്‍വ്വകലാശാലയും മറ്റും ലോകത്തിന് തന്നെ മാതൃകയാവുമ്പോള്‍ ഭാരതത്തില്‍ കേരളത്തിലെയും മറ്റും മിക്ക സര്‍വ്വകലാശാലകളിലും അഴിമതിയാണ് മന്ത്രിമാരുടെ അടുക്കളക്കാരനും തൂപ്പുകാരനുമൊക്കെയാണ് സര്‍വ്വകലാശാലകള്‍ കയ്യാളുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നല്ല സര്വ്വകലാശാലകളില്ലാത്തത്ചരിത്രശാസ്ത്രമേഖലകളില് പുരോഗതി ഉണ്ടാകുന്നില്ല. തുറന്ന ചര്‍ച്ചകളിലൂടെ മാത്രമേ ചരിത്രത്തിന് വളരാനാകൂ. ബ്രിട്ടീഷുകാര്‍ പോയെങ്കിലും അവരുടെ പാതയിലാണ് ഭാരതം സഞ്ചരിച്ചത്.
ഭാരതം യൂറോപ്പിന് മറ്റും പിന്നിലാക്കാന്‍ ഇത് കാരണമായി. ഭാരതത്തില്‍ മാര്‍ക്സിസത്തിന് പ്രസക്തിയില്ലെന്നും എംജിഎസ് പറഞ്ഞു. ടി.ആര്. സോമശേഖരന്‍ തത്വശാസ്ത്രവും പ്രവര്‍ത്തനപദ്ധതിയും എന്ന വിഷയത്തിലും ഡോ. കമല്‍രാജ് മോഹന്‍ മനുഷ്യവിഭവശേഷി വികസനത്തെക്കുറിച്ചും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സമ്മേളനം ഇന്ന് സ മാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: