മുക്കം: പശ്ചിമഘട്ട മലനിരകളായ വെള്ളരിമലയില്‍ നിന്ന് പിറവി യെടുത്ത് കൂളിമാടില്‍ ചാലിയാര്‍ പുഴയോട് ഇഴകി ചേരുന്ന ആറ് പഞ്ചായത്തുകള്‍ക്ക് അതിര് കേറിയിട്ട് ഒഴുകുന്ന ഇരുവഴിഞ്ഞി പുഴ നാശത്തിന്റെ വക്കിലാണ്. മാലിന്യ നിക്ഷേപം തൊട്ട് പുഴ മലിനപ്പെടുത്തുന്ന ധാരാളം പ്രവര്‍ത്തനങ്ങളാണ് പുഴയോരവാസി കളില്‍ നിന്ന് പോലും ഉണ്ടായികൊണ്ടിരിക്കുന്നത്. ഇത്തരം നാശങ്ങളില്‍ നിന്ന് ഇരുവഴിഞ്ഞി പുഴയെ രക്ഷപ്പെടുത്തി ചാത്തമംഗലം, കൊടിയത്തൂര്‍, കാരശ്ശേരി, തിരുവമ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിലെയും, മുക്കം നഗരസഭയിലേയും ആയിരകണക്കിന് ജനങ്ങള്‍ക്ക് കുടിക്കുവാനും, കുളിക്കുവാനും മറ്റാവശ്യങ്ങള്‍ക്ക് മായി തെളിനീര് സമ്പാദിക്കുന്ന ഇരുവഴിഞ്ഞി പുഴയുടെ വീണ്ടെടുപ്പിനായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് കണ്ടത്തുന്നതിനും പുഴയുടെ ഇന്നത്തെ നിജസ്ഥിതി മനസിലാക്കുന്നതിനും വേണ്ടിയാണ് അന്വേഷണ സഞ്ചാരം നടത്തിയത്. ചാത്തമംഗലം, കൊടിയത്തൂര്‍, കാരശ്ശേരി, മുക്കം എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപന മേലധികാരികളും, രാഷ്ടീയ, സാമൂഹ്യ, പരിസ്ഥിതി മേഖലകളിലെ പ്രവര്‍ത്തകരും ചേര്‍ന്നു കേന്ദ്ര ജലവിഭവ വിനിയോഗ കേന്ദ്രമായ സിഡബ്യൂആര്ഡി കോഴിക്കോട് നാഷണ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി എന്നിവരുടെ നേത്യത്ത്വത്തില്‍ 6 പഞ്ചായത്ത്കളില്‍ പ്രവര്‍ത്തിച്ചുവരുന്ന വാട്സപ്പ് കൂട്ടായ്മയായ എന്റെ സ്വന്തം ഇരുവഴിഞ്ഞിയുടെ നേതൃത്വത്തിലാണ് സഞ്ചാര യാത്ര നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: