കോഴിക്കോട്: ഈ വര്‍ഷത്തെ മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി ജൂണ്‍ രണ്ടിനു കോര്പ്പറേഷന് വാര്‍ഡുകളില്‍ ഡ്രൈഡേ ആചരിക്കും. വീടുകള്‍ സ്ഥാപനങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തനം. പ്രദേശങ്ങളിലെ വെള്ളക്കെട്ടുകള്‍ നാട്ടുകാരുടെ സഹായത്തോടെ നീക്കംചെയ്യും. കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍, പഌസ്റ്റിക് അവശിഷ്ടങ്ങള്‍ എന്നിവ നീക്കംചെയ്യും. കൊതുകുകള്‍ പെരുകുന്നത് തടയുകയെന്നതാണ് ഡ്രൈഡേയുടെ പ്രധാ നലക്ഷ്യം.
മഴപെയ്യുന്നതോടെ ഇവ വീണ്ടും ഓടകളില്‍ വീണ് വെള്ളക്കെട്ടിനുകാരണമാവാന് സാധ്യതയുണ്ട്. വീടുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കംചെയ്യാന്‍ നിറവ് പോലുള്ള സംഘടനകളുടെ സഹായംതേടും.
മാലിന്യസംസ്കരണത്തിനായി വെസ്റ്റ്ഹില്ലിലെ റീസൈക്ലിങ് യൂണിറ്റ് പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ പുതിയ ടെന്‍ഡര്‍ വിളിക്കാന്‍ തീരുമാനമായിട്ടുണ്ട്.
നഗരത്തില്‍ വെള്ളക്കെട്ടിനു പ്രധാനകാരണം ഓടകളില്‍ മണ്ണുനിറയുന്നതാണ്. നഗരം വളരുന്നതനുസരിച്ച് ഡ്രൈനേജ് സംവിധാനം മാറാത്തതിനാല്‍ ഒരുമഴ പെയ്താല്‍ റോഡുകള്‍ വെള്ളംനിറയുന്ന സ്ഥിതിയാണ്. അതിനാല്‍ മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് ഓടകളില്‍നിന്ന് മണ്ണുനീക്കം ചെയ്യുന്നതിനാണ്. ഇതിനായി 75 വാര്‍ഡുകള്‍ക്കുമായി 69 ലക്ഷം രൂപയാണ് കോര്പ്പറേഷന് അനുവദിച്ചിട്ടുള്ളത്. എന്നാല്‍ കോര്പ്പറേഷന് റോഡുകളിലെ ഓടകളില്‍ മണ്ണ് മാറ്റിയിട്ടുണ്ടെങ്കിലും ദേശീയപാതയുടെ ഭാഗമായുള്ള പിഡബ്ല്യൂഡി റോഡുകളിലെ മണ്ണ് നീക്കം ചെയ്യാത്തത് നഗരത്തില്‍ വെള്ളക്കെട്ടിനിടയാക്കും. കോര്പ്പറേഷന് 69 ലക്ഷം രൂപ ചെലവഴിച്ച് മണ്ണ് നീക്കം ചെയ്യാനാരംഭിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ ഗുണം ലഭിക്കാത്ത സാഹചര്യമാണുള്ളത്. ചില കൗണ്‍സിലര്‍മാര്‍ തങ്ങളുടെ ഡിവിഷനുകള്ക്കുള്ളിലെ പിഡബ്യൂഡി റോഡുകളിലെ ഓടകളില്‍ നിന്നും മണ്ണ് നീക്കം ചെയ്തിട്ടുണ്ട്. എന്നാല്‍ നഗരത്തിലെ മുഴുവന്‍ ഓടകളിലെയും മണ്ണ് നീക്കം ചെയ്യാനുള്ള നടപടി എടുക്കാന്‍ കോര്‍പ്പറേഷനും സംസ്ഥാന സര്‍ക്കാറും മഴക്കാലപൂര്‍വ്വ ശുചീകരണം ഏകോപിപ്പിക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: