മൂവാറ്റുപുഴ: കെട്ടിടത്തിന്റെ സംരക്ഷണഭിത്തി കെട്ടുന്നതിന് അനുമതി നല്‍കുന്നതിനായി കൈകൂലി വാങ്ങിയ ആര്‍ഡിഒ വിജിലന്‍സ് സംഘത്തിന്റെ പിടിയിലായി. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ വിജിലന്‍സ് ഉദ്യോഗസ്ഥന് പരിക്ക്. മൂവാറ്റുപുഴ ആര്‍ഡിഒ വി.ആര്.മോഹനന്‍പിള്ളയെയാണ് എറണാകുളം വിജിലന്‍സ് ഡിവൈഎസ്പി എം.എന്‍.രമേശും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
മൂവാറ്റുപുഴ വീട്ടൂര്‍ സ്വദേശി മാത്യു ഡാനിയലിന്റെ കയ്യില്‍നിന്നും 50,000/-രൂപ വാങ്ങിയതിനാണ് അറസ്റ്റ്. ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെയാണ് വിജിലന്‍സ് സംഘമെത്തി പിടികൂടിയത്. മാത്യൂ ഡാനിയേലിന്റെ സുഹൃത്തിന്റെ ഉടമസ്ഥതയില്‍ വേങ്ങചുവടില് പാടത്തിന്സമീപം കെട്ടിടത്തിന്റെ സംരക്ഷണഭിത്തി കെട്ടുന്നതിന് അനുമതി നല്‍കുന്നതിനാണ് ആര്‍ഡിഒ അരലക്ഷംരൂപ ആവശ്യപ്പെട്ടത്.
കനത്ത മഴയില്‍ കഴിഞ്ഞ 24-ന് കെട്ടിടത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുതകര്ന്നിരുന്നു. പുനര്‍നിര്‍മ്മാണം നടക്കുന്നതിനിടെ ഇതിലേ കടന്നുപോയ ആര്‍ഡിഒ മോഹനന്‍പിള്ള സ്ഥലം പരിശോധിച്ചശേഷം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു. നിര്‍മ്മാണത്തിന്റെ അനുമതിപത്രവുമായി ആര്‍ഡിഒ ഓഫീസിലെത്താന്‍ നിര്‍ദ്ദേശിച്ചശേഷമാണ് മടങ്ങിയത്. തുടര്‍ന്ന് കഴിഞ്ഞദിവസം രേഖകളുമായി ആര്‍ഡിഒ ഓഫീസിലെത്തുകയും ചെയ്തു. തുടര്‍ന്നായിരുന്നു ആര്‍ഡിഒ പണം ആവശ്യപ്പെട്ടത്.
ഇതിനെ തുടര്‍ന്ന് പണം നല്‍കാമെന്ന് പറഞ്ഞുമടങ്ങിയ പരാതിക്കാരന് വിജിലന്‍സ് ഡിവൈഎസ്പിക്ക് പരാതി നല്‍കുകയും ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് വിജിലന്‍സ് സംഘവുമായി ആര്‍ഡിഒ ഓഫീസിലെത്തിയശേഷം വിജിലന്‍സ് നല്കിയ നോട്ട്കെട്ടുകള്‍ മാത്യു ആദ്യം മുറിയില്‍ കയറി ആര്‍ഡിഒയ്ക്ക് നല്‍കുകയായിരുന്നു. നോട്ട് എണ്ണുന്നതിന് പേഴ്സണല്‍ മുറിയിലേക്ക് മാറുന്നതിനിടെ പുറത്ത് കാത്തുനിന്ന വിജിലന്‍സ് സംഘം അകത്ത്കടന്ന് ആര്‍ഡിഒയെ പിടികൂടുകയായിരുന്നു.
ഇതിനിടയില്‍ പണം പുറത്തേക്ക് എറിയാനുള്ള നീക്കം പാളിയതോടെ ഉദ്യോഗസ്ഥരെ തള്ളിയിട്ടശേഷം രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ആര്‍ഡിഒയെ പിടികൂടി തള്ളുന്നതിനിടയിലാണ് വിജിലന്‍സ് ഉദ്യോഗസ്ഥന് പരുക്കേറ്റത്. മൂവാറ്റുപുഴ വിജിലന്‍സ് കോടതി അവധിയായതിനാല്‍ ആര്‍ഡിഒയെ തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കുന്നതിന് വിജിലന്‍സ് സംഘം കൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: