ഭാരതത്തിന്റെ പ്രധാനമന്ത്രിയായി ശ്രീ നരേന്ദ്രമോദി അധികാരമേറ്റിട്ട് ഇപ്പോൾ രണ്ടുവർഷം തികഞ്ഞു. യുപിഎ ഗവൺമെന്റിന്റെ അഴിമതി ഭരണം മൂലം താറുമാറായി കിടന്നിരുന്ന രാജ്യം വീണ്ടും പുരോഗതിയുടെ പാതയിലേക്കു എത്തിയിരിക്കുന്നു. സമ്പദ്വ്യവസ്ഥ മികച്ച വളർച്ചയിലാണ്. ഭരണരംഗത്തു നിന്ന് അഴിമതി പടിയിറങ്ങി.വികസനപ്രവൃത്തികൾ തടസം നേരിടുന്നില്ല. അടുത്തയിടെ പുറത്തുവന്ന സർവ്വേ പ്രകാരം മോദി ഗവണ്മെന്റ്, പ്രകടനപത്രികയിൽ പറഞ്ഞിരിക്കുന്ന ഭൂരിപക്ഷ വാഗ്ദാനങ്ങളും പ്രവൃത്തിപഥത്തിൽ എത്തിച്ചു.എല്ലാം കൊണ്ടും ആശാവഹമായ അന്തരീക്ഷമാണ് രാജ്യത്ത് ഇപ്പോഴുള്ളത്. കഴിഞ്ഞ രണ്ടുവർഷക്കാലം ക്രിയേറ്റീവ് അല്ലാത്ത വിമർശനങ്ങളാൽ പ്രധാനമന്ത്രി മോദിയേയും എൻഡിഎ സർക്കാരിനേയും കുറ്റപ്പെടുത്തുന്നവർ കേരളത്തിൽ ധാരാളമുണ്ടായിരുന്നു. വിമർശനങ്ങളിൽ പലതും പ്രധാനമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതായിരുന്നു. മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് വി.എസ് അച്യുതാനന്ദൻ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ പ്രസംഗിച്ചത് ‘ഗുജറാത്തിൽ മൂവായിരത്തിൽ പരം മുസ്ലിം സഹോദരി സഹോദരന്മാരെ ചുട്ടു കൊന്ന അതിഭീകരനാണ് നരേന്ദ്ര മോദി’ എന്നാണ്. രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന പരിഗണന പോലും നൽകാതെ ശ്രീ നരേന്ദ്രമോദിയെ പറ്റി കുപ്രചാരണങ്ങൾ അഴിച്ചുവിട്ടതിൽ കമ്യൂണിസ്റ്റ് നേതാക്കളാണ് മുൻപന്തിയിൽ. കുപ്രചാരണങ്ങളുടെ ലക്ഷ്യം നിഷ്കളങ്കമായിരുന്നില്ല. സമാധാനപൂർണമായ കേരളീയ സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ യാതൊരു അടിസ്ഥാനവുമില്ലാതെ ആശങ്കയും അരക്ഷിതാവസ്ഥയും ജനിപ്പിക്കുക. അതിലൂന്നി രാഷ്ട്രീയ മുതലെടുപ്പ് നടത്തുക. ഇതിന്റെയെല്ലാം ഫലം തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചു എന്നതിലും സംശയമില്ല. പക്ഷെ ഇത്തരം കുപ്രചരണങ്ങൾ കൊണ്ടുള്ള നേട്ടം താത്കാലികം മാത്രമായിരിക്കും. ആത്യന്തികമായ വിജയം എന്നും സത്യത്തിനു മാത്രമാണ്. എന്നാൽ കുപ്രചാരണങ്ങൾ കൊണ്ടു മറയ്ക്കാവുന്നതല്ല എൻഡിഎ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും, രാജ്യത്തിന്റെ ഫെഡറൽ സ്വഭാവം കാത്തുസൂക്ഷിച്ചുകൊണ്ട് സംസ്ഥാന സർക്കാരുകൾക്കു നൽകുന്ന സഹായസഹകരണങ്ങളും. മുഖ്യമന്ത്രിയായ ശേഷം ദൽഹിയിൽ പ്രധാനമന്ത്രിയെ സന്ദർശിച്ച പിണറായി വിജയനു പ്രധാനമന്ത്രി മോദി നൽകിയ സന്ദേശവും മറ്റൊന്നല്ല. ‘ഇത് സ്വന്തം വീടായി കരുതുക’. എന്തുമാത്രം കരുതലും സഹകരണവുമാണ് ആ വാക്കുകളിൽ ഉള്ളത്. കുറേ വർഷങ്ങളായി തന്നെ അധിക്ഷേപിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവിനു പ്രധാനമന്ത്രി മോദി നൽകിയ സ്നേഹസന്ദേശം എത്രയോ ആഴമുള്ളതാണ്. ഇനിയെങ്കിലും കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കൾ പ്രധാനമന്ത്രിക്കെതിരായ കുപ്രചാരണങ്ങൾ അവസാനിപ്പിച്ച്, രാജ്യത്തെ ജനങ്ങളുടെ ക്ഷേമം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പ്രധാനമന്ത്രി മോദിക്കും, എൻഡിഎ സർക്കാരിനും പിന്തുണ നല്കി രാജ്യത്തിന്റെ വികസനകുതുപ്പിനു കരുത്ത് പകരുകയാണ് വേണ്ടത്. https://www.facebook.com/kummanam.rajasekharan/videos/871545652955223/
പ്രതികരിക്കാൻ ഇവിടെ എഴുതുക: