കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ നുണപ്രചാരണവുമായി സിപിഎമ്മും പാര്‍ട്ടി മുഖപത്രവും രംഗത്ത്. വ്യജപ്രചാരണത്തിന്റെ മറവില്‍ ജില്ലയില്‍ വ്യാപകമായി അക്രമം നടത്താനാണ് സിപിഎം നേതൃത്വത്തിന്റെ ഗൂഢലക്ഷ്യമെന്നാണ് സൂചന. ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍പ്രമുഖ് എളന്തോട്ടത്തില്‍ മനോജിനെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിചേര്‍ത്ത് നാടുകടത്തപ്പെട്ട സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് ജില്ലയില്‍ തിരിച്ചെത്തിയ ശേഷമാണ് ജില്ലയില്‍ ഇത്തരം നീക്കം ശക്തമായതെന്നതും ശ്രദ്ധേയമാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള പാര്‍ട്ടി കേന്ദ്രങ്ങളില്‍ നേതൃത്വത്തിന്റെ ഒത്താശയോടെ വ്യാപകമായ രീതിയില്‍ ആയുധ ശേഖരണം നടന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ആയിത്തറ മമ്പറത്ത് ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റ സിപിഎം പ്രവര്ത്തകന് ഇപ്പോഴും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് പോലീസിനെ സ്വാധീനിച്ച് കേസന്വേഷണം അട്ടിമറിച്ചുവെന്ന ആരോപണം ശക്തമാണ്.
കഴിഞ്ഞ ദിവസം കണ്ണൂര്‍ ചാലാട് നിന്ന് ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ആര്‍എസ്എസ് പ്രവര്ത്തകന് രജീഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം കോണ്‍ഗ്രസ്സ് നേതാവിനെ അപായപ്പെടുത്താന്‍ യൂത്ത് കോണ്‍ഗ്രസ്സ് നേതാവിന്റെ ഒത്താശയോടെ എത്തിയ ആളെയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്ന് പി.ജയരാജന് പ്രസ്താവനയിറക്കി. പാര്‍ട്ടി മുഖപത്രവും ജയരാജന് വേണ്ടി അച്ച് നിരത്തി. അറസ്റ്റിലായ രജീഷിന്റെ കൂടെ വേറെയും ആളുകളുണ്ടെന്നും ജയാരാജന് ആരോപിച്ചിരുന്നു. ജയരാജന്റെ പ്രസ്താവന സംശയമുളവാക്കുന്നതാണെന്ന് അന്ന് തന്നെ ആരോപണമുയര്‍ന്നിരുന്നു. ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ഒത്താശയോടെ കോണ്‍ഗ്രസ് നേതാവിന്റെ വീടാക്രമിക്കാനായിരുന്നു പദ്ധതിയെന്നാണ് ജയരാജന് ആരോപിച്ചത്. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെങ്കില്‍ ഇവരുടെ പേര് വിവരം ജയരാജന് പോലീസിന് നല്‍കാത്തതും സംശയമുളവാക്കുന്നതാണ്. നേരത്തെ തലശ്ശേരിയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് ഫസലിനെ സിപിഎം ക്രിമനല്‍ സംഘം വെട്ടിക്കൊലപ്പെടുത്തിയപ്പോള്‍ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന് പറഞ്ഞത് കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നായിരുന്നു. എന്നാല്‍ പിന്നീട് കോടിയേരിയുടെ പോലീസ് സിപിഎം ജില്ലാ നേതാക്കളെ ഉള്‍പ്പടെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടിയേരിയുടേതിന് സമാനമായ നിലപാടാണ് ഇപ്പോള്‍ ജയരാജന്റേതും. സിപിഎം ആസൂത്രണം ചെയ്ത അക്രമം മറച്ച് വെക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണ് ജയരാജന്റെ മുന്‍കൂര്‍ ജാമ്യം. രജീഷിനെ അകാരണമായി അറസ്റ്റ് ചെയ്ത പിണറായിയുടെ പോലീസ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങി രണ്ട് ദിവസം തലങ്ങും വിലങ്ങും ചോദ്യം ചെയ്തിട്ടും അക്രമത്തിന്റെ ഒരു സൂചനപോലും ലഭിച്ചില്ല. അകാരണമായി ആര്‍എസ്എസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് പോലീസും സിപിഎമ്മും ഒത്തുകളിക്കുകയായിരുന്നു. പിണറായിയുടെ ഏറാന്‍ മൂളികളായ പോലീസിന്റെ ഒത്താശയോടെ ആര്‍എസ്എസ് അക്രമം നടത്താന്‍ പോകുന്നുവെന്ന പുകമറ സൃഷ്ടിച്ച് ജില്ലയില്‍ വ്യാപകമായ സംഘര്‍ഷമുണ്ടാക്കാനാണ് സിപിഎമ്മിന്റെ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: