ലങ്കയിലെത്തുവാന് വാനരസൈന്യം സേതുബന്ധനം നടത്തുന്ന സമയം. വാനരന്മാര് പാറക്കല്ലുകളും മലകളും പര്‍വതങ്ങളും കടപുഴക്കി സേതുനിര്മാണത്തിനായി കൊണ്ടുവന്നു.
ഹനുമാന് ഒരു വലിയ പര്‍വതം കടപുഴക്കി കൊണ്ടുവന്നു. എന്നാല്‍ അപ്പോഴേക്കും സേതുവിന്റെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞിരുന്നു. ഇക്കാര്യമറിഞ്ഞ് ഹനുമാന്, താന്‍ കൊണ്ടുവന്ന പര്‍വതത്തെ വഴിയില്‍ ഉപേക്ഷിച്ചു.
ഈ വിവരമറിഞ്ഞ് ശ്രീരാമന് പറഞ്ഞു:
‘ആഞ്ജനേയ! ഭവാന് ഉപേക്ഷിച്ച പര്‍വതം നമ്മുടെ ഇഷ്ടഭാജനമാണ്. ഇപ്പോള്‍ അതിന്റെ സേവനം നമുക്ക് ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ല. എന്നാല്‍, ഇതിനു പ്രായശ്ചിത്തമെന്നോണം ദ്വാപരയുഗത്തില്‍ നാം കൃഷ്ണനായി അവതരിക്കുമ്പോള്‍, നമ്മുടെ തന്നെ കുലസംരക്ഷണത്തിനായി ഈ പര്‍വതത്തെ ഒരു കുടയായി ഉപയോഗിക്കുന്നതാണ്്.
‘ഹനുമാന് ഉപേക്ഷിച്ച ഈ പര്‍വതമാണ്, ദ്വാപരയുഗത്തില്‍ ശ്രീകൃഷ്ണന് വ്രജവാസികളെ ഇന്ദ്രകോപത്തില്‍ നിന്നും രക്ഷിക്കാന്‍ കുടയായി ഉപയോഗിച്ച ഗോവര്‍ദ്ധനം.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: