ത്യാഗത്തില്‍ നിന്നേ ആനന്ദം ഉണ്ടാവുകയുള്ളൂ. ചെറിയ ത്യാഗത്തില്‍നിന്നും കിട്ടുന്നത് അല്‍പ്പനേരത്തേക്കുള്ള സന്തോഷമാണ്. എന്നത്തേക്കുള്ള ആനന്ദമല്ല. ചെറിയക്ലാസില്‍ പഠിക്കുമ്പോള്‍ പറഞ്ഞു തന്നിരുന്ന കഥ നാം ഓര്‍മ്മിക്കുന്നുണ്ടാകും. മണ്ണാങ്കട്ടയും കരിയിലയും കാശിക്കുപോയകഥ. അവര്‍ കഷ്ടപ്പെട്ട് യാത്രചെയ്യുന്നവഴിയില് കാറ്റുവന്നു. അപ്പോള്‍ കരിയില പറന്നുപോകുമല്ലോ എന്നോര്‍ത്ത് സങ്കടപ്പെട്ട് കരിയിലയുടെ മുകളില്‍ മണ്ണാങ്കട്ട കയറിയിരുന്നു. അങ്ങനെ കരിയലയെ രക്ഷിച്ചു.
പെട്ടന്നായിരുന്നു മഴ പ്രത്യക്ഷപ്പെട്ടത്. അപ്പോള്‍ മണ്ണാങ്കട്ടയെ രക്ഷിക്കേണ്ടത് തന്റെ കര്‍ത്തവ്യമാണെന്ന് തിരിച്ചറിഞ്ഞ് മണ്ണാങ്കട്ടക്കുമിതേ കരിയില കയറിയിരുന്ന് മഴയില്‍നിന്ന് സുഹൃത്തിനെ രക്ഷിച്ചു. അതുകഴിഞ്ഞശേഷം വലിയ താമസംകൂടാതെ കാറ്റും മഴയും കൂടിവന്നു. കരിയില പറന്നുപോയി മണ്ണാങ്കട്ട അലിഞ്ഞും പോയി. ആര്‍ക്കും ആരേയും രക്ഷിക്കാനായില്ല.
ഇതുപോലെയാണ് നമ്മുടെ ജീവിതം.
നാം മറ്റുള്ളവരെ ആശ്രയിച്ച് നില്ക്കുമ്പോള് ചെറിയ സന്തോഷം നമുക്ക് നേടന്‍ കഴിയും. എന്നാല്‍ വലിയ ആപത്തുവന്നടുക്കുമ്പോള് നമ്മേ രക്ഷിക്കാന്‍ ആരും വന്നേക്കില്ല. ആസമയത്ത് പരമാത്മാവിലേയ്ക്കുള്ള സമര്‍പ്പണം ഒന്നു മാത്രമേ ആശ്രയമായുള്ളൂ. ഇതാണ് ജീവിത്തിലെന്നും ആനന്ദംതരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: