ചെങ്ങന്നൂര്‍: ജോയി ജോണിനെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് പിടിയിലായ മകന് ഷെറിന് വ്യക്തമായ മുന്‍ധാരണയോടെയാണ് പിതാവിനെ കൊലപ്പെടുത്തിയത്. അതിനായി വീണുകിട്ടിയ അവസരം ഷെറിന് പ്രയോജനപ്പെടുത്തുകയായിരുന്നു.
ജോയിജോണ്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന അമേരിക്കന്‍ നിര്‍മ്മിത തോക്ക് കൈക്കലാക്കുകയാണ് ആദ്യം ചെയ്തത്. കൊലപാതകത്തിന് 20 ദിവസം മുന്‍പുതന്നെ ഒരു ചെറു മൊബൈലിന്റെ മാത്രം വലിപ്പമുള്ള തോക്ക് ഷെറിന് കൈക്കലാക്കിയിരുന്നു. കഴിഞ്ഞ 19ന് അമേരിക്കയില്‍ നിന്നും വരുന്ന കുടുംബത്തെ കൂട്ടിക്കൊണ്ടവരാന്‍ പോയതും ഷെറിന്തന്നെയാണ്.
അന്നുമുതല്‍ ഒരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നു ഇയാള്‍. വീട്ടില്‍ അമ്മയും സഹോദരങ്ങളും ഉള്ളതിനാല്‍ പുറത്തുവച്ച് അവസരത്തിനായി കാത്തുനിന്ന ഷെറിന് വീണുകിട്ടിയ അവസരമായിരുന്നു തിരുവന്തപരത്തേക്കുള്ള യാത്ര. അന്ന് തോക്കും ആയുധങ്ങളും ഷെറിന് വാഹനത്തില്‍ കരുതിയിരുന്നു.വീട്ടില്‍ നിന്നും മാറിയുള്ള ഒരുസ്ഥലത്ത് താന്‍ കാത്തിരുന്ന അവസരം ചെങ്ങന്നൂരിലെ മുളക്കുഴയില്ഊരിക്കടവിന് സമീപം ആളൊഴിഞ്ഞ സ്ഥലത്തുവച്ച് കാറില്‍വച്ച് നടന്ന വാക്കുതര്‍ക്കത്തില്‍ ഷെറിന് പ്രയോജനപ്പെടുത്തി.
പിതാവിനോടുള്ള പകയ്ക്ക്് തൊട്ടരുകിലിരുന്ന് സ്വന്തം അച്ഛന്റെ തലയ്ക്കുനേരെ നാലുതവണ വെടി ഉതിര്‍ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: