തിരുവനന്തപുരം: സര്‍വീസില്‍നിന്നും വിരമിക്കുന്ന 14 എസ്പിമാര്ക്ക് പോലീസ് ആസ്ഥാനത്ത് ഹൃദ്യമായ യാത്രയയപ്പു നല്കി.
തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പല്‍ എസ്. ശശികുമാര്‍, കേരള പോലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ ഡി. മധു, വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍സ് ബ്യൂറോ ഹെഡ് ക്വാര്‍ട്ടേഴ്സ് എസ്പി കെ.എല്‍. ഹരികുമാര്‍, വനിത കമ്മീഷന് ഡയറക്ടര്‍ സാം ക്രിസ്റ്റി ഡാനിയേല്‍, കോഴിക്കോട് ക്രൈം ബ്രാഞ്ച് സിഐഡി, എസ്പി കെ.ബി. വേണുഗോപാല്‍, കൊച്ചി സിറ്റി ക്രൈം & അഡ്മിനിസ്ട്രേഷന് ഡിസിപി മുഹമ്മദ് റഫീഖ്, കോഴിക്കോട് നോര്‍ത്തേണ്‍ റെയ്ഞ്ച് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍സ് ബ്യൂറോ എസ്പി കെ.എം. ആന്റണി, തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ടെമ്പിള്‍ സെക്യൂരിറ്റി ഡിസിപി ജെ. സുകുമാരപിളള,
തൃശ്ശൂര്‍ റെയ്ഞ്ച് സ്പെഷ്യല്‍ ബ്രാഞ്ച് സിഐഡി എസ്പി കെ.പി. വിജയകുമാര്‍, തിരുവനന്തപുരം സിറ്റി ക്രൈം & അഡ്മിനിസ്ട്രേഷന് ഡിസിപി കെ.എസ്. വിമല്‍, എറണാകുളം റെയ്ഞ്ച് സ്പെഷ്യല്‍ ബ്രാഞ്ച് സിഐഡി എസ്പി ജെയിംസ് ജോസഫ്, തിരുവനന്തപുരം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍സ് ബ്യൂറോ എസ്പി പി.വി. ചാക്കോ, എക്സൈസ് ഡിപ്പാര്‍ട്ട്മെന്റ് വിജിലന്‍സ് ഓഫീസറും എസ്പിയുമായ പി. കൃഷ്ണകുമാര്‍, പാലക്കാട് ക്രൈം ബ്രാഞ്ച് സിഐഡി എസ്പി കെ. സതീശന് എന്നിവര്‍ക്കാണ് യാത്രയയപ്പു നല്‍കിയത്.
ഡിജിപി ടി.പി. സെന്‍കുമാര്‍ എസ്പിമാര്ക്ക് കേരള പോലീസിന്റെ മെമെന്റോ കൈമാറി. ഇത്രയധികം പ്രഗത്ഭരായ ഉദ്യാഗസ്ഥര്‍ ഒരുമിച്ച് വിരമിക്കുന്നത് പോലീസ് സേനയ്ക്ക് വലിയ നഷ്ടമാണെന്ന് ഡിജിപി പറഞ്ഞു.
ഡിജിപി എ.ഹേമചന്ദ്രന്, എഡിജിപിമാരായ ആര്. ശ്രീലേഖ, ഡോ ബി. സന്ധ്യ, അനില്‍കാന്ത്, എസ്. ആനന്ദകൃഷ്ണന്, ഐജിമാരായ മനോജ് എബ്രഹാം, ഇ.ജെ. ജയരാജ് എന്നിവരും മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: