ഇരിട്ടി: കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുഴക്കുന്ന് പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ നിന്നും മത്സരിച്ച ബിജെപി വനിതാ സ്ഥാനാര്‍ഥിയുടെ എഴു വയസ്സുള്ള മകനെ സിപിഎം സംഘം വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു. പാല സ്കൂളിനു സമീപത്തെ രാഹുല്‍-രമ്യ ദമ്പതികളുടെ മകന് ഇ.ടി. കാര്‍ത്തിക്കിനെയാണ് സിപിഎം പ്രവര്‍ത്തകനും രമ്യയുടെ സഹോദരനുമായ മനോജും മൂന്നംഗ സംഘവും വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചത്. കൈക്ക് സാരമായി പരിക്കേറ്റ കാര്‍ത്തിക്കിനെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം 6 മണിയോടെ ആയിരുന്നു അക്രമം. മനോജ് മുഴക്കുന്നില്‍ നടന്ന സന്തോഷ് വധശ്രമകേസില്‍ പ്രതിയാണ്.
സിപിഎം മൃഗീയതക്ക് മുന്നില്‍ പിഞ്ചുകുട്ടികള്‍ക്ക് പോലും രക്ഷയില്ലെന്നതിന് തെളിവാണ് കാക്കയങ്ങാട് രണ്ടാം ക്ലാസ്സുകാരനെ വീട്ടില്‍ കയറി വെട്ടിപരിക്കേല്‍പ്പിച്ച സംഭവം ചുണ്ടിക്കാണിക്കുന്നതെന്നും സിപിഎം അക്രമം അവസാനിപ്പിക്കാന്‍ തയ്യാറാകാത്തപക്ഷം അക്രമങ്ങളെ പ്രതിരോധിക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ തയ്യാറാകുമെന്നും ബിജെപി ജില്ലാ അധ്യക്ഷന്‍ പി.സത്യപ്രകാശ് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: