കൊല്ലം: മഴക്കാല പൂര്‍വ ശുചീകരണപ്രവര്‍ത്തനങ്ങളിലെ പാളിച്ചമൂലം ജില്ലയില്‍ ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പടരുന്നു. ജില്ലയുടെ കിഴക്കന്‍ മേഖലകളിലെ അഞ്ചല്‍, പുനലൂര്‍, ആര്യങ്കാവ് എന്നീ പ്രദേശങ്ങളില്‍ ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുകയാണ്. കഴിഞ്ഞ ദിവസം വരെ നൂറ്റി മുപ്പതോളം പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. പത്തനാപുരത്ത് കരിമ്പനിയുടെ ഭീതി ഒഴിയുന്നതിന് മുമ്പാണ് ഡെങ്കി പടര്‍ന്നു പിടിച്ചിരിക്കുന്നത്. ഇതിനൊപ്പം ജില്ലയില്‍ ചിക്കന്‍പോക്സും മഞ്ഞപ്പിത്തവും പടര്‍ന്നു പിടിക്കുന്നുണ്ട്. ജില്ലയുടെ വിവിധ ‘ാഗങ്ങളില്‍ നിന്നു കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നൂറിലധികം പേരെ ഡെങ്കിപ്പനി ലക്ഷണത്തോടെയും കണ്ടെത്തിയിട്ടുണ്ട്.
പനി നിയന്ത്രണവിധേയമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുമ്പോഴും കൂടുതലാളുകള്‍ രോഗബാധിതരാവുന്നത് ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. മുപ്പതിലേറെ ആളുകള്‍ക്കു കഴിഞ്ഞ ഒരു മാസത്തിനിടെ മഞ്ഞപ്പിത്ത ബാധിതരായി ചികിത്സ തേടിയിട്ടുണ്ടെന്ന് അരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. ജില്ലയില്‍ ചിക്കന്‍പോക്സും ബാധിതരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.
വേനല്‍മഴയെ തുടര്‍ന്നാണു ചിക്കന്‍പോക്സ് ബാധിതരുടെ എണ്ണം വര്‍ധിച്ചിരിക്കുന്നതെന്നാണ് അധികൃതരുടെ കണ്ടെത്തല്‍. പകര്‍ച്ച വ്യാധികള്‍ പടരാതിരിക്കാനുള്ള എല്ലാവിധ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നാണ് അധികൃതരുടെ അവകാശവാദം. എന്നാല്‍ മഴക്കാല പൂര്‍വ ശുചീകരണം പാളിയതാണ് പകര്‍ച്ചവ്യാധികള്‍ പെരുകാന്‍ കാരണമെന്ന് ആരോപണമുണ്ട്. സാധാരണയായി മഴയെത്തുന്നതിനു മുന്‍പ് പകര്‍ച്ചവ്യാധികള്‍ തടയാനുള്ള ശുചീകരണം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ആരോഗ്യവകുപ്പും ചെയ്യേണ്ടതാണ്. ഇതിനായി പഞ്ചായത്തുകള്‍ക്കു പ്രത്യേകം ഫണ്ടും അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും വേണ്ടവിധത്തില്‍ വിനിയോഗിച്ചില്ല. നിയമസഭാ തെരഞ്ഞെടുപ്പായിരുന്നതിനാല്‍ ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവര്‍ ഇക്കാര്യത്തില്‍ വേണ്ട ശ്രദ്ധ ചെലുത്തിയിെല്ലന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇതുമൂലം ഫോഗിങ് ഉള്‍പ്പടെയുള്ള പ്രാഥമികകാര്യങ്ങള്‍ പോലും പലയിടങ്ങളിലും നടന്നിട്ടില്ല. പനി പടരുന്ന സാഹചര്യത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ വേണ്ടത്ര മരുന്നുകള്‍ ഇല്ലെന്നും പരാതിയുണ്ട്. പല സര്‍ക്കാര്‍ ആശുപത്രികളിലും ഡോക്ടര്‍മാരുടെ കുറവും ചികിത്സയെ ബാധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: