രാവണന് അപഹരിച്ചുകൊണ്ടുപോയ സീതാദേവിയെ അന്വേഷിച്ച് ഹനുമാന് ലങ്കയിലെത്തി. ലങ്കാപുരിയിലെ അശോകവനികയിലുള്ള ശിംശപാവൃക്ഷച്ചുവട്ടില്‍ രാമാഗമനവും കാത്തിരിക്കുന്ന ദേവിയെ ഹനുമാന് കണ്ടെത്തി. ഹനുമാന് അടയാളവാക്യം കാണിച്ച് താന്‍ രാമദൂതനാണെന്നു ദേവിയെ വെളിപ്പെടുത്തി.
ഹനുമാന് വിശ്വസ്തനാണെന്ന് മനസ്സിലാക്കിയ സീതാദേവി പറഞ്ഞു:
‘അല്ലയോ ദൂത! എത്രയും പെട്ടെന്ന് ഈ രാക്ഷസന്റെ തടവില്‍ നിന്ന് എന്നെ രക്ഷിക്കാന്‍ ശ്രീരാമചന്ദ്രനെത്തിയില്ലെങ്കില്പ്പിന്നെ എന്നെ ജീവനോടെ കാണില്ലെന്നു പറഞ്ഞേക്കൂ.’
സീതാദേവിയുടെ വാക്കുകേട്ട് ഞെട്ടിപ്പോയ ഹനുമാന് അല്‍പ്പനേരം ആലോചിച്ചതിനുശേഷം പറഞ്ഞു:
‘ദേവീ, അവിടുത്തേക്കു സമ്മതമാണെങ്കില്‍ ആരുമറിയാതെ അടിയന് ദേവിയെ ചുമലിലിരുത്തി ശ്രീരാമചന്ദ്ര സവിധത്തിലെത്തിക്കാം.’
ഹനുമാന്റെ വാക്കുകേട്ട് സീതാദേവി പറഞ്ഞു:
‘രാവണന് കപടവേഷത്തിലെത്തി എന്നെ അപഹരിച്ചുകൊണ്ടു
വന്നു. അതുപോലെ ശ്രീരാമദൂതനായ അങ്ങും ഒളിച്ചുവന്ന് എന്നെ തിരികെക്കൊണ്ടുപോയാല് ശ്രീരാമചന്ദ്രന്റെ കീര്‍ത്തിക്ക് ഇതില്‍പ്പരം നാണക്കേട് വരാനുണ്ടോ? എന്നെ മോഷ്ടിച്ചു കൊണ്ടുവന്ന ദുഷ്ടനായ രാവണനെ കൊന്നതിനു ശേഷം വീണ്ടെടുക്കുന്നതായിരിക്കും രാമന്റെ കീര്‍ത്തിക്കും സല്‍പ്പേരിനും ശോഭയേറ്റുക.’
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: