നാം ക്ഷേത്രത്തില്‍ചെന്ന് ഭഗവാനെ വിളിച്ച് പ്രദക്ഷിണം വയ്ക്കും എന്നാല്‍ ഗോപുരത്തില്‍ നില്ക്കുന്ന ഭിക്ഷക്കാരന് ഒന്നുംകൊടുക്കില്ലെന്നു മാത്രമല്ല കണ്ടാഭാവംപോലുമില്ലാതെ മുഖം തിരിച്ചുനടക്കും. ഒരു ഗുരുവിന് കിട്ടിയശിഷ്യന് ഇപ്രകാരമുള്ള ഒരാളായിരുന്നു. ദാന ധര്മ്മത്തിന് തീരെ താല്പര്യം അയാള്‍ക്കില്ല. ഇതറിയാമായിരുന്ന ഗുരു ശിഷ്യന്റെ ഈ സ്വാഭാവത്തിനെ മാറ്റിയെടുക്കുവാന്‍ നിശ്ചയിച്ചു
ഒരു ദിവസം ശിഷ്യന് പാലും പഴവും ഗുരുവിന്റെ ചിത്രത്തിനുമുന്നില്വച്ച് പൂജനടത്തുകയായിരുന്നു. ഈസമയത്ത് ഒരു ഭിക്ഷക്കാരന് പുറത്ത് വന്ന് വിശന്നിട്ടു വയ്യ എന്തെങ്കിലും തരണേ എന്ന് യാചിച്ചു. ശിഷ്യന് മടികൂടാതെ പറഞ്ഞു ‘ഇവിടെ ഒന്നുമില്ല പൊയ്ക്കോ’എന്ന്. അയാള്പോയില്ല. ഒടുവിന് ശിഷ്യന് പുറത്തിറങ്ങി ശല്യക്കാരനായ ഭിക്ഷക്കാരനോട് കയര്‍ത്തു സംസാരിച്ചു ആസമയത്ത് ഗുരു തന്റെ ഭിക്ഷക്കാരന്റെ വേഷം മാറ്റുകയായിരുന്നു.
കാല്ക്കല് വീണുനമിച്ച ശിഷ്യനോട് പറഞ്ഞു ‘നാമിങ്ങനെയാണ് ചായത്തെ നമിക്കും ചൈതന്യത്തെ സ്നേഹിക്കില്ല’ ചിത്രത്തിന് പാലും പഴവും നിവേദിക്കും ഭിക്ഷക്കാരന് ഒന്നും നല്‍കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: