അമ്പലപ്പുഴ: കാലവര്‍ഷം കനക്കുന്നു. ഭീതിയൊഴിയാതെ പുറക്കാട് നിവാസികള്‍. പുറക്കാട് പഞ്ചായത്തിലെ ഒന്ന്, 18 വാര്‍ഡുകളിലെ നൂറുകണക്കിന് കടലോര വാസികളാണ് കാലവര്‍ഷത്തെ തുടര്‍ന്ന് ഭീതിയില്‍ കഴിയുന്നത്. വാര്‍ഡുകളിലെ തീരത്തേക്ക് ഉയര്‍ന്നു പൊങ്ങുന്ന തിരമാലകള്‍ ഇതിനകം തന്നെ നൂറുകണക്കിന് വീടുകളാണ് തകര് ത്തെറിഞ്ഞത്. ഇതുമൂലം തെരുവിലായ കുടുംബങ്ങള്ഇന്നും ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലുമായി ദുരിതമനുഭവിച്ച് കഴിയുന്നു. തിരയും ശക്തമായ കാറ്റും മഴയും പലപ്പോഴും വീടുകള്‍ ഉപേക്ഷിച്ച് പോകാന്‍ തീരവാസികളെ നിര്‍ബ്ബന്ധിതരാക്കുന്നു.
കഴിഞ്ഞ മൂന്നുവര്‍ഷമായി നിരന്തരമായുണ്ടാകുന്ന കടല്‍ക്ഷോഭത്തില്‍ നിലവില്‍ അമ്പതിലധികം കുടുംബങ്ങളാണ് വീടു നഷ്ടപ്പെട്ട് ബന്ധുവീടുകളിലും ക്യാമ്പുകളിലുമായി കഴിയുന്നത്. ഇവരെ പുനരധിവസിപ്പിക്കാനുള്ള നടപടികളൊന്നും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എടുത്തില്ല.
അതിനു മുമ്പുണ്ടായിരുന്ന അച്യുതാനന്ദന് സര്‍ക്കാര്‍ കടല്‍ഭിത്തിക്ക് പടിഞ്ഞാറ് സുനാമി ഫണ്ടില്‍ നിന്നും ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച വീടുകളാണ് ഇപ്പോള്‍ കടലിലേക്ക് ഒലിച്ചുപോകുന്നത്. വീടു വച്ചു നല്‍കുന്നതിനൊപ്പം പുലിമുട്ടുകൂടി നിര്മ്മിച്ചിരുന്നുവെങ്കില് നൂറുകണക്കിന് കൂടുംബങ്ങള്‍ക്ക് തെരുവില്‍ കഴിയേണ്ടതായി വരില്ലായിരുന്നു. വീടുകള്‍ എതാണ്ട് പൂര്‍ണമായും കടലെടുത്ത അവസ്ഥയിലെത്തിയപ്പോഴാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പുലിമുട്ടു നിര്‍മ്മാണം ആരംഭിച്ചത്.
സൗജന്യ റേഷന്‍ പോലും കഴിഞ്ഞ സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. പതിറ്റാണ്ടുകളായി തുടരുന്ന കടല്‍ക്ഷോഭത്തില്‍ ഇതിനകം ആയിരക്കണക്കിന് വീടുകളാണ് തകര്‍ന്നടിഞ്ഞത്. പല കുടുംബങ്ങളും മറ്റു ജില്ലകളിലും പഞ്ചായത്തുകളിലും സ്ഥിരതാമസമാക്കിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: