കണ്ണൂര്‍: വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തില്‍ യുഡിഎഫ് ഗവണ്മെന്റിന്റെ കാലത്ത് എല്‍ഡിഎഫ് ഉന്നയിച്ച ആശങ്കകളും സംശയങ്ങളും ദുരീകരിച്ച് നടപടികള്‍ സുതാര്യമാക്കുമെന്ന് മന്ത്രി കടന്നപ്പളളി രാമചന്ദ്രന് പറഞ്ഞു. കണ്ണൂര്‍ പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതി ദത്തമായ കണ്ണൂര്‍ അഴീക്കല്‍ തുറമുഖം മേജര്‍ തുറമുഖങ്ങളില്‍ ഒന്നാക്കി മാറ്റും. ഡ്രഡ്ജിങ് നടത്തി ആഴം ഏഴു മീറ്ററാക്കി മറ്റ് സംസ്ഥാനങ്ങളിലെ തുറമുഖങ്ങളുമായി ബന്ധപ്പെടുത്തി ചരക്കു ഗതാഗതം ആരംഭിക്കും. തുറമുഖ വികസനത്തിനാവശ്യമായ റോഡ് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പുമായും റെയില്‍ സൗകര്യങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാറുമായി ചര്‍ച്ചകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. 14
ജില്ലകളില്‍ ചരിത്ര പൈതൃക മ്യൂസിയങ്ങള്‍ ആരംഭിക്കും. കണ്ണൂരിലെ ചരിത്രസ്മാരകങ്ങളായ ഏഴിമല, തൊടിക്കളം, അറക്കല്‍ കൊട്ടാരം എന്നിവ സംരക്ഷിക്കാനും വികസിപ്പിക്കാനും ലക്ഷ്യമിടുന്നതായി മന്ത്രി പറഞ്ഞു. പ്രസ്ക്ലബ് പ്രസിഡണ്ട് കെ.ടി.ശശി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍.പി.സി. രഞ്ചിത്ത് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: