ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വാദ്ര ബ്രിട്ടീഷ് പൗരത്വത്തിന് അപേക്ഷ നല്‍കിയതായി സുബ്രഹ്മണ്യന് സ്വാമി എംപി വെളിപ്പെടുത്തി. ഫാസ്റ്റ്-ട്രാക്കില്‍ ബ്രിട്ടീഷ് പൗരത്വം സ്വന്തമാക്കുന്നതിന് വാദ്ര അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞ സ്വാമി വാദ്രയ്ക്കെതിരായ ഭൂമിതട്ടിപ്പുകേസുകളിലെ അന്വേഷണം കേന്ദ്രസര്‍ക്കാര്‍ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടു.
ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരി വാദ്രയ്ക്കായി ലണ്ടനില്‍ കോടികളുടെ വീട് വാങ്ങിയിട്ടതായുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇന്കംടാക്സുകാര് ഭണ്ഡാരിയുടെ വസതിയിലും ഓഫീസിലും നടത്തിയ റെയിഡിലാണ് വാദ്രയുടെ പേരിലുള്ള വസ്തുക്കളുടെ രേഖകള്‍ പിടികൂടിയത്. ഇതിനു പിന്നാലെയാണ് വാദ്ര രാജ്യം വിടാനൊരുങ്ങുകയാണെന്ന വിവരവും പരസ്യമായത്.
വാദ്രയ്ക്ക് ലണ്ടനില്‍ ആസ്തികളുണ്ടെന്ന കാര്യം വ്യക്തമാണെന്ന് സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു. വാദ്രയ്ക്ക് ലണ്ടനില്‍ ആസ്തികളുണ്ടെന്ന വിവരം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി എംപി കിരിത് സോമയ്യ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് കത്തയച്ചിട്ടുണ്ട്. ലണ്ടനിലെ ബ്രിണ്സ്റ്റണ് സ്ക്വയറിലെ പന്ത്രണ്ടാം നമ്പര്‍ എലേര്ടണ് ഹൗസ് വാദ്രയുടേതാണെന്നാണ് കിരിത് സോമയ്യയുടെ കത്തില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: