എം.എസ്. സനല്‍കുമാര്‍
ചെങ്ങന്നൂര്‍: മകന്റെ കൈകളാല്‍ അതിദാരുണമായി കൊല്ലപ്പെട്ട അമേരിക്കന്‍ മലയാളി ചെങ്ങന്നൂര്‍ വാഴാര്‍ മംഗലം ഉഴത്തില്‍ ജോയ് ജോണിന്റെ കൊലപാതകത്തിന്റെ നാള് വഴികളിലൂടെ;
*25ന് രാവിലെ ഒന്‍പതിന് വാഴാര്‍മംഗലത്തെ ഉഴത്തില്വീട്ടില്നിന്ന് കാറ് ശരിയാക്കാന്‍ തിരുവനന്തപുരത്തേക്ക് ജോയിയും മകനും പുറപ്പെടുന്നു.
* 12 മണിയോടെ കാര്ഷോറൂമിലെത്തി. മുന്‍കൂട്ടി അറിയിക്കാഞ്ഞതിനാല്‍ നന്നാക്കാന്‍ സമയമെടുക്കുമെന്ന് ഷോറൂമില്‍നിന്ന് മറുപടി. പിന്നെവരാം എന്നുപറഞ്ഞ് കാര്‍ ഷോറൂമില്‍ കൊടുക്കാതെ ഇവര്‍1 2.30ന് ചെങ്ങന്നൂരിലേക്ക് മടങ്ങി
*വൈകിട്ട് 4.30ന് ജോയിയുടെ മൊബൈലിലേക്ക് ഭാര്യ മറിയാമ്മയുടെ ഫോണ്‍കോള്‍ എത്തി. എവിടെയെത്തിയെന്ന ചോദ്യത്തിന് ചെങ്ങന്നൂരില്‍ മുളക്കുഴയില്‍ എത്തിയതായി ജോയിയുടെ മറുപടി.
*4.45ന് മുളക്കുഴ കൂരിക്കടവിന് സമീപം ആളൊഴിഞ്ഞ പ്രദേശത്ത് ഷെറിന് വണ്ടിയൊതുക്കി കൈയില്‍ കരുതിയ തോക്കെടുത്ത് ഒപ്പം ഇരുന്ന ജോയിയുടെ തല ലക്ഷ്യമാക്കി നാലുറൗണ്ട് വെടി ഉതിര്‍ത്തു. മരണം ഉറപ്പാക്കിയതിനു ശേഷം സീറ്റ് പിന്നിലേക്ക് ചരിച്ച് രക്തം പുറത്തുകാണാതെ ടവ്വല്കൊണ്ട് മൂടി.
* 5.30ന് അച്ഛന്റെ മൃതദേഹവുമായി കാര്‍ ഓടിച്ച് തിരുവല്ലയയിലെ ഹോട്ടലില്‍ എത്തുന്നു. വസ്ത്രം മാറിയശേഷം ചെങ്ങന്നൂരേക്ക് മടക്കം.
*രാത്രി 8.15ന് ചെങ്ങന്നൂര്‍ ശാസ്താംപുറം ചന്തയ്ക്ക് സമീപം തങ്ങളുടെ ഉടമസ്ഥതയിലുള്ള ഉഴത്തില്‍ ബില്‍ഡിങ്ങ്സിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് കാര്‍ പാര്‍ക്ക് ചെയ്യുന്നു. ഗോഡൗണിന്റെ താക്കോല്‍ സമീപത്തെ ഇലക്ട്രിക്കല്‍ കടയില്‍നിന്ന് വാങ്ങി തിരുവല്ലയിലേക്ക് മടങ്ങി. അഞ്ച് ലിറ്റര്‍ വീതം രണ്ട് ക്യാനുകളിലായി ഡീസല്‍ വാങ്ങുന്നു.
* 10ന് ചെങ്ങന്നൂരില്‍ എത്തി ഗോഡൗണ്‍ തുറന്ന് കാര്‍ പിന്നിലേക്ക് ഓടിച്ച് ഗോഡൗണിലേക്ക് കയറ്റുന്നു. അച്ഛന്റെ മൃതദേഹം കാറില്നിന്നെടുത്തു പുറത്തിട്ട് വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുന്നു. കൈയില്‍ കരുതിയതില്‍ മൂന്നു ലിറ്റര്‍ ഡീസല്‍ ഒഴിച്ച് ജഡം കത്തിക്കുന്നു. തീ ആളിക്കത്തിയതോടെ ഭയന്ന ഷെറിന് മൃതദേഹം പൂര്‍ണമായി കത്തിക്കാനുള്ള ശ്രമം ഉപേക്ഷിച്ച് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന പാറപ്പൊടി ഉപയോഗിച്ച് തീ കെടുത്തി. ഇതിനു ശേഷം കൈവശം കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് കൈയും കാലും കഴുത്തും വെട്ടി ആറ് തുണ്ടമാക്കുന്നു.
*കെട്ടിടത്തിനുള്ളിലുള്ള കിണറ്റില്‍നിന്ന് വെള്ളം ശക്തമായി പമ്പുചെയ്ത് രക്തം പൂര്‍ണമായും കഴുകിക്കളയുന്നു. *കൈയില്‍ കരുതിയ ഹൈഡ്രജന്‍ പെറോക്സൈഡും അച്ഛന്റെ വസ്ത്രങ്ങളും ഉപയോഗിച്ച് രക്തക്കറ തുടച്ചുനീക്കി വസ്ത്രങ്ങള്‍ കത്തിക്കുന്നു.
*ശരീരാവശിഷ്ടങ്ങള്‍ വെവ്വേറെ ചാക്കില്‍ ഡിക്കിയിലിട്ട് കാലും കൈയും മിത്രപ്പുഴക്കടവ് പാലം, ആറാട്ടുപ്പുഴ പാലം എന്നിവിടങ്ങളില്‍ നിന്ന് പമ്പാനദിയിലേക്ക് വലിച്ചെറിഞ്ഞു.
*ഉടല് ചങ്ങനാശ്ശേരി വേലൂര്‍ ജഗ്്ഷനിലും തല ചിങ്ങവനം ഇലക്ട്രോ കെമിക്കല്‍സ് വളപ്പില്‍ വലിച്ചെറിഞ്ഞു.
*26ന് പുലര്‍ച്ചെ തിരുവല്ലയിലെ ഹോട്ടല്‍മുറിയില്‍ തിരികെയെത്തി.
*രാവിലെ 8.30ന് അമ്മ മറിയാമ്മയെ മൊബൈലില്‍ വിളിച്ച് തനിക്ക് ഒരു കൈയബദ്ധം പറ്റിയെന്നും ക്ഷമിക്കണമെന്നും പറഞ്ഞ് ഫോണ്‍ സ്വിച്ച് ഓഫ് ആക്കുന്നു. മറിയാമ്മ പോലീസില്‍ പരാതി നല്കി.
*26നും 27നും പകല്‍ മുഴുവന്‍ തിരുവല്ലയിലെ ഹോട്ടലില്‍ ഷെറിന് വിശ്രമിച്ചു. *രാത്രി ഒന്‍പതിന് തിരുവല്ല വിട്ട് കോട്ടയത്തെ ഹോട്ടലില്‍ മുറിയെടുത്തു.
* സംശയത്തെ തുടര്‍ന്ന് 27ന് രാത്രി പോലീസ് മാര്‍ക്കറ്റ് റോഡിന് സമീപമുള്ള ഇവരുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ഗോഡൗണ്‍ പോലീസ് പൂട്ടി കാവല്‍ ഏര്‍പ്പെടുത്തി.
28ന് രാവിലെ പോലീസ് നടത്തി വിശദപരിശോധനയില്‍ മൃതദേഹം കത്തിച്ചതായി ബോധ്യപ്പെട്ടു. ഇതോടെ കൊലപാതകം നടന്നതായി പോലീസ് സ്ഥിരീകരിച്ചു. തുടര്‍ന്ന് ഷെറിനായുള്ള അന്വേഷണം ആരംഭിച്ചു.
*28ന് രാവിലെ കോട്ടയത്തുള്ള വര്‍ക്ക്ഷോപ്പില്‍ കഴുകാനും നന്നാക്കാനും കാര്‍ ഷെറിന് നല്കി.
* വൈകിട്ട് 4.30ന് വര്‍ക്ക്ഷോപ്പില്‍നിന്ന് ഓട്ടോ വിളിച്ച് ഹോട്ടലിനു മുന്നില്‍ വന്നിറങ്ങിയ ഷെറിന് രക്ഷപ്പെടാന്‍ സമയം ലഭിക്കുന്നതിന് മുന്‍പ് കോട്ടയം സിഐ: പി.വി. ബോബി പിടികൂടി. കൊലയ്ക്ക് ഉപയോഗിച്ച തോക്കും കണ്ടെടുത്തു.
* 29ന് നടന്ന ചോദ്യംചെയ്യലില്‍ മൊഴി മാറ്റിപ്പറഞ്ഞ് പോലീസിനെ വട്ടംകറക്കുന്നു. *ഉച്ചയ്ക്ക് രണ്ടുമണിയോടെ ജോസിന്റെ ഇടതു കൈ പാണ്ടനാട്ട് കഴയത്ത് കടവില്‍നിന്ന് പോലീസിന് ലഭിക്കുന്നു *30ന് പുലര്‍ച്ചെ രണ്ടിന് ഉടലും തലയും വലിച്ചെറിഞ്ഞ സ്ഥലം പോലീസിനോട് വെളിപ്പെടുത്തുന്നു.
*പോലീസിനൊപ്പം എത്തി ഇവ കാട്ടിക്കൊടുക്കുന്നു.
* വൈകിട്ട് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: