കുറവിലങ്ങാട്: കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥത യിലുള്ള പബ്ലിക് കംഫര്‍ട്ട് സ്റ്റേഷന് പൊട്ടിയൊഴുകി കക്കൂസ്മാലിന്യം പഞ്ചായത്തിലെ ഏറ്റവുംവലിയ ജലശ്രോതസ്സായവലിയതോട്ടിലേക്ക് ഒഴുകുന്നു.
സംസ്ഥാനസര്‍ക്കാര്‍ മുന്കൈഎടുത്ത്മഴക്കാലപൂര്വ്വശുചീകരണപ്രവര്ത്തനങ്ങളും ആരോഗ്യ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കും ഒരുങ്ങുമ്പോഴാണ് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കക്കൂസ് പൊട്ടിയൊഴുകി ഗുരുതരമായപകര്ച്ചവ്യാധിഭീഷണിഉയര്ത്തുന്ന കുറ്റകരമായഅനാസ്ഥക്കിടയാക്കുന്നത്. കുറവിലങ്ങാട് പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളിലുള്ള കുടിവെള്ളപദ്ധതികളുടെ കിണറുകള്സ്ഥിതിചെയ്യുന്നത് വലിയതോടിന്റെ ഇരുകരകളിലുമായിട്ടാണ.് വലിയതോട് മാലിന്യവാഹിനിയാവുന്നതോടെ കുടിവെള്ളപദ്ധതികളുടെകിണറുകളും മലിനമായിമാറുമെന്നതാണ് സ്ഥിതി.
കക്കൂസ് മാലിന്യം പ്രധാന ജലസ്ത്രോതസിലേക്ക് ഒഴുകുന്നത് തടയാന്ഗ്രാമപഞ്ചായത്തോ ആരോഗ്യവകുപ്പോയാതൊരുനടപടികളും ഇതേവരെ കൈക്കൊണ്ടിട്ടില്ല. കുറവിലങ്ങാട് മേഖലയില്‍നിന്നും ഡെങ്കിപ്പനിയടക്കമുള്ളരോഗങ്ങള് വ്യാപിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും കക്കൂസ്മാലിന്യം തോട്ടിലേക്ക് ഒഴുക്കിയ കരാറുകാരനെതിരെ ഒരുവിധനടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
ജലജന്യരോഗങ്ങളേക്കുറിച്ചും പകര്ച്ചവ്യാധികളേക്കുറിച്ചും സെമിനാറുകളും പഠനക്ലാസുകളും പഞ്ചയത്ത് ഒരുവശത്ത് സംഘടിപ്പിക്കുമ്പോഴാണ് മറുഭാഗത്ത് പഞ്ചായത്തിന്റെ പൊതുകക്കൂസ് മാലിന്യം വലിയ തോട്ടിലേക്ക് ഒഴുകുന്നത്. ആരോഗ്യ ഭീഷണി ഉയര്‍ത്തുന്ന കംഫര്‍ട്ട് സ്റ്റേഷന് ആയിരക്കണക്കിനാളുകള്‍ മത്സ്യമാംസാദികള്‍ വാങ്ങിക്കുന്ന പഞ്ചായത്ത് മാര്‍ക്കറ്റിന് സമീപത്താണെന്നത് ആരോഗ്യ ഭീഷണി ശക്തമാക്കുന്നുണ്ട്. മഴക്കാലമെത്തിയതോടെ മാലിന്യം ഒഴുകി സമീപസ്ഥലങ്ങളിലെ കിണറുകളിലടക്കമെത്തുന്ന സ്ഥിതിയാണ്. ഇത് വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിതെളിക്കും.
കക്കൂസ്പൈപ്പ് പൊട്ടി മാലിന്യമൊഴുകുന്നതിനാല് വലിയ ദുര്‍ഗന്ധം സഹിച്ചാണ് ബൈപ്പാസ് റോഡിലൂടെയുള്ള യാത്രക്കാര്‍ കടന്നുപോകാന്‍. പഞ്ചായത്തിന്റെ ചന്തയിലേക്കെത്തുന്നവരുടെ സ്ഥിതിയും ദുരിതത്തിലാണ്. മൂക്കുപൊത്തിപ്പോലും ഇതുവഴി കടന്നുപോകാന്‍ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: