പനച്ചിക്കാട്: പുതുപ്പള്ളിപനച്ചിക്കാട് റോഡില്‍ മാലിന്യനിക്ഷേപം വ്യാപകമാകുന്നതായി പരാതി. കുഴിമറ്റം പള്ളിക്ക് സമീപത്തുള്ള ആളൊഴിഞ്ഞ പാടങ്ങളിലും പരുത്തുംപാറ ചിങ്ങവനം റോഡിലും ആണ് രാത്രിയില്‍ മാലിന്യനിക്ഷേപം നടക്കുന്നത്. നാളുകള്‍ക്ക് മുന്‍പ് ഇവിടെ ടാങ്കര്‍ലോറിയില്‍ കക്കൂസ് മാലിന്യം തള്ളിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇവിടെ ജനകീയ സമിതികള്‍ രൂപവത്കരിക്കുകയും ചെയ്തിരുന്നു. പോലീസിന്റെ ഭാഗത്തുനിന്ന് കര്‍ശന പരിശോധനകളും നടത്തിയിരുന്നു. എന്നാല്‍ ഇടവേളയ്ക്കുശേഷം മാലിന്യം തള്ളാന്‍ എത്തുന്നവര്‍ വീണ്ടും സജീവമാകുകയാണ്. ചിങ്ങവനം, ഞാലിയാകുഴി ഭാഗങ്ങളിലെ ഹോട്ടലുകളിലെയും കോഴിക്കടകളിലെയും മാലിന്യങ്ങളാണ് ഈ റോഡിലും കുഴിമറ്റം പള്ളിക്ക് സമീപത്തുള്ള പാലത്തിനു താഴെയുമായി തള്ളുന്നത്. നിരവധി യാത്രക്കാര്‍ ദിവസേന ഉപയോഗിക്കുന്ന റോഡില്‍ മൂക്കും പൊത്തിയാണ് ഇതു വഴി നടക്കുന്നത്. പ്രദേശത്ത് ആള്‍താമസമില്ലാത്തതും വെളിച്ചമില്ലാത്തതും ഇത്തരക്കാര്‍ക്ക് സഹായകമാകുകയാണ്. മാലിന്യം ഭക്ഷണമാക്കാന്‍ എത്തുന്ന തെരുവുനായ്ക്കളും വലിയ പ്രശ്നമുണ്ടാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: