ഇരിട്ടി: സിപിഎം ഭീകരസംഘടനയായി മാറിക്കഴിഞ്ഞുവെന്നും ഏഴുവയസ്സുകാരനെ പോലും ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത് ഇതിനുദാഹരണമാണെന്നും ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് പറഞ്ഞു. മുഴക്കുന്ന് പാലയിലെ കാര്‍ത്തിക് എന്ന ഏഴുവയസ്സുകാരനെ സിപിഎം സംഘം വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകളുടെ ആഭിമുഖ്യത്തില്‍ കാക്കയങ്ങാട് ടൗണില്‍ നടന്ന പ്രതിഷേധ മാര്‍ച്ചില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അധികാരം കിട്ടിയതോടെ സിപിഎം ക്രിമിനലുകള്‍ ജില്ലയില്‍ അഴിഞ്ഞാടുകയാണെന്നും ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ഭരണകൂടം തയ്യാറായില്ലെങ്കില്‍ സംഘപരിവാര്‍ സംഘടനകള്‍ ഇവരെ നിലക്ക് നിര്‍ത്താന്‍ മുന്നിട്ടിറങ്ങേണ്ടിവരുമെന്നും സത്യപ്രകാശ് ചൂണ്ടിക്കാട്ടി. ചടങ്ങില്‍ ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് വി.മുരളീധരന് അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് സോഹന്‍ലാല്‍ ശര്‍മ്മ, ബിജെപി ജില്ലാ സെക്രട്ടറി കൂട്ട ജയപ്രകാശ്, മണ്ഡലം പ്രസിഡണ്ട് പി.കൃഷ്ണന് എന്‍.വി.ഗിരീഷ് എന്നിവര്‍ സംസാരിച്ചു. പാലപ്പുഴ അയ്യപ്പ ഭജന മണ്ഡപത്തില്‍നിന്നും ആരംഭിച്ച മാര്‍ച്ച് കാക്കയങ്ങാട് ടൗണില്‍ സമാപിച്ചു. ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് ടി.കെ.ശ്രീജിത്ത്, സഹകാര്യവാഹ് സി.രൂപേഷ്, മണ്ഡല് കാര്യവാഹ് പി.സുജേഷ് താലൂക്ക് സേവാ പ്രമുഖ് സിനീഷ്, ബിജെപി മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡണ്ട് വി.മുരളീധരന് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: