കൊച്ചി: ജിഷ വധക്കേസിന്റെ അന്വേഷണം ശരിയായ രീതിയിലല്ലെന്ന പരാതിയില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ ഉത്തരവില്‍ അപാകതയെന്തെന്ന് ഹൈക്കോടതിചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്
നേരിട്ടുഹാജരായിവിശദീകരണം നല്‍കണമെന്ന പോലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്മാന് ജസ്റ്റീസ് കെ. നാരായണക്കുറുപ്പ് നിര്‍ദ്ദേശിച്ചതിനെതിരെ കൊച്ചി റേഞ്ച് ഐജി: മഹിപാല്‍ യാദവ് നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റീസ് പി.ബി. സുരേഷ്കുമാറിന്റെ നിരീക്ഷണം. ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി.
അന്വേഷണം എഡിജിപി: ബി. സന്ധ്യയുടെ നേതൃത്വത്തില്‍ ശരിയായ ദിശയില്‍ നടന്നുവരികയാണെന്നും ഈ സാഹചര്യത്തില്‍ പോലീസ് കംപ്ലയിന്റ് അതോററ്റിക്ക് മുമ്പാകെ ഹാജരാകണമെന്ന ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഐജി ഹൈക്കോടതിയെ സമീപിച്ചത്. കംപ്ലയിന്റ് അതോററ്റി ചെയര്മാന് ജൂണ്‍ രണ്ടിന് ഹാജരാകാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: