കണ്ണൂര്‍: രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ വീടുകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അക്രമം അവസാനിപ്പിക്കണമെന്നും സ്ത്രീകളടക്കമുള്ളവരെ അക്രമിക്കുന്നത് കാടത്തമാണെന്നും ബാലഗോകുലം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം മുഴക്കുന്ന് പഞ്ചായത്തിലെ ഏഴ് വയസുകാരന് കാര്‍ത്തികിനെ വീട്ടില്‍ കയറി അക്രമിക്കുകയും കൊല്ലുമെന്ന് ഭീഷണപ്പെടുത്തുകയും ചെയ്തത് സാംസ്കാരിക സമൂഹത്തിന് ചേര്‍ന്നതല്ലെന്ന് ബാലകഗോകുലം സംസ്ഥാന സെക്രട്ടറി എന്‍.വി.പ്രജിത്ത് മാസ്റ്റര്‍പറഞ്ഞു.
മാരകായുധങ്ങള്‍ ഉപയോഗിച്ച് കാര്‍ത്തികിനെ അക്രമിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. കഴിഞ്ഞ നിരവധി ദിവസങ്ങളിലായി കുട്ടികള്‍ അടക്കമുള്ളവരെ അക്രമിക്കുന്നത് കണ്ണൂര്‍ ജില്ലയിലെ സൈ്വര്യ ജീവിതത്തിന് ഭീഷണിയാണെന്നും ഇതിനെതിരെ മുഴുവന്‍ സമൂഹവും സര്‍ക്കാരും പോലീസ് അധികാരികളും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും എന്‍.വി.പ്രജിത്ത് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: