തിരുവനന്തപുരം: ചട്ടം ലംഘിച്ച് പോലീസ് സേനയുടെ തലപ്പത്ത് മുഖ്യമന്ത്രി പിണറായി വിജയന് ഏകപക്ഷീയമായി നടത്തിയ അഴിച്ചുപണിയില്‍ വ്യാപക അമര്‍ഷം. ഡിജിപി ടി.പി. സെന്‍കുമാറിനെ മാറ്റി ലോക്നാഥ് ബെഹ്റയെ ക്രമസമാധാന ചുമതലയുള്ള ഡിജിപി ആക്കുകയും എന്‍.ശങ്കര്‍ റെഡ്ഡിക്കുപകരം ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടറാക്കുകയും ചെയ്ത നടപടിയാണ് വിവാദമായത്. ഇതിനെതിരെ പരസ്യമായി രംഗത്തുവന്ന സെന്‍കുമാര്‍ പുതിയ പദവി തല്ക്കാലം ഏറ്റെടുക്കുന്നില്ലെന്ന എന്ന സൂചന നല്കി അവധിയില്‍ പ്രവേശിച്ചു. ബഹ്റയുടെ നിയമനത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സെന്‍കുമാര്‍ സൂചിപ്പിച്ചു.
ചൊല്‍പ്പടിക്കു നില്ക്കുന്ന ഉദ്യോഗസ്ഥര്‍ മാത്രം മതിയെന്ന സൂചനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ക്രമസമാധാന ചുമതലയുള്ള ഡിജിപിയെ മാറ്റുമ്പോള്‍ മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യുന്നതാണ് കീഴ്വഴക്കം. പോലീസ് ആക്ടിലെ സെക്ഷന്‍ 97(1), 8(2) പ്രകാരം സീനിയോറിറ്റിയുള്ള ഉദ്യോഗസ്ഥനെ രണ്ടുവര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്‍പ് കാരണം കൂടാതെ മാറ്റാന്‍ പാടില്ല. അച്ചടക്കനടപടിയുടെ ഭാഗമായി മാത്രമേ മാറ്റാനാവൂ. ഇതുസംബന്ധിച്ച് സുപ്രീംകോടതിവിധികളുമുണ്ട്.
1983 ഐപിഎസ് ഉദ്യോഗസ്ഥനായ സെന്‍കുമാറിന് ഒരുവര്‍ഷം സര്‍വ്വീസ് ബാക്കിനില്‍ക്കേയാണ് ഒഴിവാക്കി പകരം അപ്രധാനമായ ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്റെ മേധാവിയാക്കിയത്. പകരം നിയമിച്ച ലോക്നാഥ് ബെഹ്റ 1985 ബാച്ച് ഉദ്യോഗസ്ഥനാണ്. എന്നാല്‍ 1985 ബാച്ചിലെ ബഹ്റയേക്കാള്‍ സീനിയറായ ഉദ്യോഗസ്ഥനായ ജേക്കബ് തോമസിനെ മറികടന്നാണ് ബെഹ്റയ്ക്ക് നിയമനം നല്‍കിയത്.
സിപിഎമ്മിന്റെ കണ്ണിലെ കരട്
1. തിരുവനന്തപുരത്ത് പോലീസ് മേധാവിയായിരിക്കെ യൂണി.കോളേജില്‍ നിന്നും പോലീസിന് നേരെ എസ്എഫ്ഐയുടെ ബോംബേറ് നടന്നപ്പോള്‍ സെന്‍കുമാര്‍ കോളേജിനകത്ത് കയറി അക്രമികളെ പിടിച്ചു. അന്ന് കോടിയേരി ബാലകൃഷ്ണനും പി. കെ. ശ്രീമതിയും അടക്കമുള്ളവര്‍ അസഭ്യവര്‍ഷം നടത്തിയാണ് കോളേജില്‍ നിന്നും അദ്ദേഹത്തെ പുറത്താക്കിയത്.
2. എം.ജി. കോളേജില്‍ സംഘര്‍ഷത്തിനിടെ ഉത്തരവ് ലംഘിച്ച് ക്ലാസ് റൂമില്‍ കയറി വിദ്യാര്‍ത്ഥിയെ തല്ലിയ പോലീസുകാരനെതിരെ സംഭവസ്ഥലത്തുവച്ച് നടപടിയെടുത്തു. അന്നും സിപിഎം സെന്‍കുമാറിനെതിരെ സിപിഎം രംഗത്തുവന്നിരുന്നു. വി.എസ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഒരിക്കലും സെന്‍കുമാറിന് യൂണിഫോം ധരിക്കാന്‍ അവസരം നല്‍കിയില്ല.
3. ഡിജിപിയായ ശേഷം ടി.പി. വധത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന നിലപാടും നോട്ടപ്പുള്ളിയാക്കി.
4. പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോയോടുള്ള വിയോജിപ്പും തിരിച്ചടിയായി.
5. പുറ്റിങ്ങല്‍ ദുരന്തത്തിലും ജിഷവധത്തിലും പോലീസ് ഉദ്യോഗസ്ഥരെ ബലിയാടാക്കാനാവില്ലെന്ന തീരുമാനത്തില്‍ സെന്‍കുമാര്‍ ഉറച്ചുനിന്നു. ജിഷ വധത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന പിണറായിയുടെ നിര്‍ദ്ദേശത്തെ എതിര്‍ത്തു.
സത്യപ്രതിജ്ഞാ ദിനം വൈകുന്നേരം തന്നെ പിണറായി നളിനി നെറ്റോ, ലോക്നാഥ് ബെഹ്റ, ഋഷിരാജ്സിങ് എന്നിവരെ വിളിച്ചുവരുത്തി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. പിണറായിയുടെ ഉറപ്പ് മൂലമാണ് കേന്ദ്രത്തില്‍ ബിഎസ്എഫ് അഡീഷണല്‍ ഡയറക്ടര്‍ ജനറലായി നിയമിതനായിട്ടും ഋഷിരാജ് സിങ് ചുമതലയേറ്റെടുക്കാന്‍ വിസമ്മതിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: