തലശ്ശേരി: ഏഴു വയസ്സുകാരനായ കൊച്ചുകുട്ടിക്ക് പോലും മാര്‍ക്സിസ്റ്റ് ഭരണത്തില്‍ സുരക്ഷ നഷ്ടപ്പെടുന്ന സ്ഥിതിയാണ് കണ്ണൂരിലേതെന്നും ഇത്തരം ഹീനമായ അക്രമങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ പ്രതികരിക്കണമെന്നും ബിജെപിയുടെ നിയുക്ത എംഎല്
എ ഒ.രാജഗോപാല്‍ പറഞ്ഞു.
തിങ്കളാഴ്ച വൈകുന്നേരം കാക്കയങ്ങാട് സിപിഎം ക്രിമിനല്‍ സംഘം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച് പരിക്കുകളോടെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പാല സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ കാര്‍ത്തികിനെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവരുടെയും മുഖ്യമന്ത്രിയാണ് താനെന്ന പിണറായി വിജയന്റെ വാക്കിന് യാതൊരു വിലയുമില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. പിണറായിയുടെ വാക്കിന് അല്‍പ്പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഈ അക്രമത്തെയും അക്രമികളെയും തള്ളിപ്പറയാനും കര്‍ശന നടപടി സ്വീകരിക്കുവാനും തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ബിജെപി നേതാക്കളായ പി.കെ.കൃഷ്ണദാസ്, കെ.രഞ്ചിത്ത്, വി.വി.രാജേഷ്, എം.ടി.രമേശ്, പി.സത്യപ്രകാശ്, ബിജു ഏളക്കുഴി തുടങ്ങിയവരും ആശുപത്രിയിലെത്തികാര്ത്തികിനെ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: