ന്യൂദല്‍ഹി: സോണിയ കുടുംബത്തിലെ മരുമകന് റോബേര്‍ട്ട് വാദ്രയെ കടുത്ത സമ്മര്‍ദ്ദത്തിലാക്കി ആയുധ ഇടനിലക്കാരന് സഞ്ജയ് ഭണ്ഡാരിയുടെ വെളിപ്പെടുത്തല്‍.
ലണ്ടനില്‍ 19 കോടി വിലമതിക്കുന്ന ബംഗ്ലാവുമായി ബന്ധപ്പെട്ട് താനുമായി വാദ്ര ഇ-മെയില്‍ സന്ദേശങ്ങള്‍ കൈമാറിയിട്ടുണ്ടെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരോട് ഭണ്ഡാരി സമ്മതിച്ചത്. വാദ്രയുടെ അസിസ്റ്റന്റ് മനോജ് അറോറയുമായും ഇ-മെയില്‍ സന്ദേശങ്ങള്‍ കൈമാറിയിട്ടുണ്ട്.
2010 ഏപ്രില്‍ 04ന് വാദ്രയുടെ പേഴ്സണല്‍ ഐഡിയിലേക്കാണ് താന്‍ സന്ദേശം അയച്ചത്. ലണ്ടനിലെ ആഡംബര വീടിന്റെ ഇന്റീരിയര്‍ ജോലികള്‍ വിലയിരുത്തുന്നതിന് വേണ്ടിയായിരുന്നു ഇതെന്നും ഭണ്ഡാരി വ്യക്തമാക്കുന്നു.
ഏപ്രില്‍ 27, 30 ദിവസങ്ങളില്‍ ഐടി വിദഗ്ധര്‍ ഭണ്ഡാരിയുടെ ഓഫീസിലും പരിസരത്തും തിരച്ചില്‍ നടത്തിയിരുന്നു. അന്ന് ഭണ്ഡാരിയെ ചോദ്യം ചെയ്യുകയും ഇ-മെയിലുകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രത്യേക ഇടപാടിലെ ഭണ്ഡാരിയുടെ പങ്കാളിത്തത്തെ കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നതിന് വിവിധ രാജ്യങ്ങളിലേക്ക് ഐടി വിദഗ്ധര്‍ സന്ദേശം അയച്ചിരുന്നത്. ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡ്, യുകെ, ദുബായ് എന്നിവിടങ്ങളിലേക്കാണ് സന്ദേശം അയച്ചത്.
തുടര്‍ന്നാണ് 19 കോടി വിലമതിക്കുന്ന ആഡംബര വസതിയെ പറ്റി അറിയുന്നത്. വാദ്രയുടെ അടുത്തയാളും ആയുധ വ്യാപാരിയുമായ സഞ്ജയ് ഭണ്ഡാരിയുടെ പേരിലായിരുന്നു ലണ്ടനിലെ ബംഗ്ലാവ്. 2009 ഒക്ടോബറിലാണ് വാദ്ര ബിനാമി പേരില്‍ വീട് സ്വന്തമാക്കുന്നത്. 2010 ജൂണില്‍ ഇത് മറിച്ച് വില്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: