കൊട്ടാരക്കര: കുട്ടികളുടെ കുറവ്മൂലം സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ നിന്നും വിവിധ വര്‍ഷങ്ങളില്‍ ജോലി നഷ്ടപ്പെട്ട അനധ്യാപകര്‍ പുന:നിയമനം ലഭിക്കാതെ പെരുവഴിയില്‍. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള എയ്ഡഡ് സ്കൂളുകളില്‍ നിന്നും കുട്ടികളുടെ കുറവ്മൂലം ജോലി നഷ്ടപ്പെട്ട് 50 ഓളം പേരാണ് ഇപ്പോഴും ത്രിശങ്കുവില്‍ തുടരുന്നത്. 1997 മുതല്‍ 2010 വരെ വിവിധ സ്കൂളുകളില്‍ നിന്നും ജോലി നഷ്ടപ്പെട്ടവരാണ് പുന:നിയമനത്തിനായി വിദ്യാഭ്യാസ വകുപ്പിന്റെ കരുണ തേടുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, വിദ്യാഭ്യാസ സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് പരാതിയും നിവേദനവും നല്‍കിയിട്ടും യാതൊരു പരിഹാരവും കണ്ടിട്ടില്ലെന്ന് ജോലി നഷ്ടപ്പെട്ട അനധ്യാപകര്‍ പറയുന്നു.
ചെറുപ്പക്കാര്‍ മുതല്‍ 48 വയസ്സുള്ളവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. ഇവര്‍ക്കായി സര്‍ക്കാര്‍ 2014 ജൂലൈ മാസം റിട്രെഞ്ച്ഡ് നോണ്‍ ടീച്ചിംഗ് സ്റ്റാഫ് പാക്കേജ് എന്ന പേരില്‍ ഒരു പുനര്‍നിയമന പാക്കേജ് കൊണ്ടുവന്നെങ്കിലും അത് ചുവപ്പുനാടയില്‍ കുരുങ്ങികിടക്കുകയാണ്. പുനര്‍നിയമനം നല്‍കാനുള്ള നടപടി ആരംഭിച്ചിട്ട് രണ്ടുവര്‍ഷമായിട്ടും യാതൊരു നടപടിക്രമങ്ങളും ഉണ്ടായിട്ടില്ല. 2010 വരെ സംസ്ഥാനത്തെ വിവിധ സ്കൂളുകളില്‍ നിന്നും ജോലി നഷ്ടപ്പെട്ട് അധ്യാപകര്‍ക്കായി ജോലിസംരക്ഷണം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ജോലി നഷ്ടപ്പെട്ട മുഴുവന്‍ അധ്യാപകരെയും ഉള്‍പ്പെടുത്തി അധ്യാപകപാക്കേജ് ഉണ്ടാക്കുകയും 2012 ല്‍ സര്‍ക്കാര്‍ അധ്യാപക പാക്കേജിന് അംഗീകാരം നല്കി ബിആര്‍സി, എസ്എസ്എ എന്നിവിടങ്ങളില്‍ അധ്യാപകര്‍ക്ക് പുനര്‍നിയമനം നല്കുകയുണ്ടായി. തുടര്‍ന്ന് വന്ന വര്‍ഷങ്ങളിലും കുട്ടികളുടെ കുറവ് മൂലം ജോലി നഷ്ടപ്പെട്ട അധ്യാപകരെ മാതൃസ്കൂളില്‍ തന്നെ നിലനിര്‍ത്തി ശമ്പളം നല്കി വരികയുമാണ്.
സംഘടിത അധ്യാപക സംഘടനകള്‍ ജോലി നഷ്ടപ്പെട്ട അധ്യാപകര്‍ക്കുവേണ്ടി ശക്തമായ നിലപാട് സ്വീകരിച്ചപ്പോള്‍ സംഘടനാശക്തിയില്‍ ദുര്‍ബലരായ അനധ്യാപകസംഘടനക്ക് അന്‍പതോളം ജോലി നഷ്ടപ്പെട്ട അനധ്യാപകരെ സംരക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ജോലി നഷ്ടപ്പെട്ട അനധ്യാപകര്‍ പറയുന്നു. വിരലിലെണ്ണാവുന്ന റിട്രെഞ്ച്ഡ് നോണ്‍ ടീച്ചിംഗ് സ്റ്റാഫ് പാക്കേജില്പ്പെട്ടവര്ക്ക് നിയമനം നല്കുവാന് പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഇടമില്ലായെന്നാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ലഭിക്കുന്ന പ്രതികരണമെന്നാണ് പാക്കേജില്പ്പെട്ടവര് പറയുന്നത്. സര്‍ക്കാരിന്റെ വിവിധ വിദ്യാഭ്യാസ ഏജന്‍സികളിലും ബിആര്‍സി, എസ്എസ്എ പോലുള്ള വകുപ്പുകളിലും താല്‍ക്കാലികമായി ജീവനക്കാരെ നിയമിച്ചാണ് പ്രവര്‍ത്തനം മുമ്പോട്ട് കൊണ്ടുപോകുന്നത്. പല ഓഫീസുകളിലും വേണ്ടത്ര ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ആളുകളെ കുത്തികയറ്റുന്നതായും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: