കണ്ണൂര്‍: കേന്ദ്ര റോഡ് ഫണ്ട് പദ്ധതിപ്രകാരം ജില്ലയില്‍ രണ്ട് റോഡുകള്‍ക്ക് ടെണ്ടറായതായി പി.കെ.ശ്രീമതി എംപി പറഞ്ഞു. കലക്ടറുടെ ചേമ്പറില്‍ നാഷണല്‍ ഹൈവേ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു എംപി.
ചേലേരിമുക്ക്-കൊളച്ചേരിമുക്ക്-നായാട്ടുപാറ 18.5 കിലോമീറ്റര്‍ റോഡിന് 26.8 കോടി രൂപയും ഒടുവളളിത്തട്ട്-നടുവില്‍-കുടിയാന്മല 18 കി.മീ റോഡിന് 27 കോടിരൂപയുമാണ് പ്രവൃത്തിയുടെ അടങ്കല്‍. 2016-17 വര്‍ഷം കൂടുതല്‍ തുക റോഡ് വികസനത്തിന് സംസ്ഥാനത്തിന് അനുവദിച്ചിട്ടുണ്ട്. കേടുവന്ന പാലങ്ങള്‍ നന്നാക്കല്‍, പുതിയ പാലങ്ങള്‍ ഉണ്ടാക്കല്‍, റോഡ് വീതി കൂട്ടല്‍ എന്നിവ സംബന്ധിച്ച് കൂടുതല്‍ പദ്ധതികള്‍ ഉണ്ടാക്കണമെന്ന് എംപി നിര്‍ദ്ദേശിച്ചു. താഴെ ചൊവ്വയില്‍ നിലവിലുളള പാലത്തിന് സമാന്തരമായി മറ്റൊരു പാലം നിര്‍മ്മിക്കാന്‍ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍നടപടികള്‍ ത്വരിതപ്പെടുത്തണം. ആവശ്യമെങ്കില്‍ ഇതിനായി ഭൂമി ഏറ്റെടുക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
നാലുവരിപാതക്കായി തലശ്ശേരി മാഹി ബൈപ്പാസിന്റെ സ്ഥലമെടുപ്പ് പൂര്‍ത്തിയായി. ഭൂമിയുടെ വില നല്കാന് നടപടി സ്വീകരിച്ചതായി കലക്ടര്‍ പറഞ്ഞു. കാല്‍ടെക്സ് സര്‍ക്കിളിന്റെ ചുറ്റുമതില്‍ പ്ലാസ്റ്റര്‍ ചെയ്യണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
പി എം ജി എസ് വൈ പദ്ധതിയില്‍പ്പെട്ട 127 റോഡുകളില്‍ 117 എണ്ണം പൂര്‍ത്തീകരിച്ചതായും ബാക്കിയുളളവ ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. 2016-17 വര്‍ഷത്തെ പിഎംജിഎസ്വൈ പദ്ധതി നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ എം പി നിര്‍ദ്ദേശിച്ചു. യോഗത്തില്‍ പി.കെ.ശ്രീമതി എംപി, ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് എന്നിവര്‍ സംസാരിച്ചു.
അഭിഷേകിന് ജീവന്‍രക്ഷാ പതക് അവാര്‍ഡ് തുക നല്കി
കണ്ണൂര്‍: ജീവന് രക്ഷാ പതക് അവാര്‍ഡ് ലഭിച്ച മലപ്പട്ടം ചൂളിയാട് സ്വദേശി പി.വി. അഭിഷേകിന് ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ തുക കൈമാറി. രണ്ട് വര്‍ഷം മുമ്പ് വീടിനടുത്ത് പന്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി പന്തിന് പിറകെ പോയി കുളത്തില്‍ വീണപ്പോള്‍ രക്ഷപ്പെടുത്തിയതിനാണ് അവാര്‍ഡ്. ചൂളിയാട് എഎല്‍പി സ്കൂളില്‍ അഞ്ചാംതരത്തില്‍ പഠിക്കുകയായിരുന്നു അന്ന് അഭിഷേക്. ഇപ്പോള്‍ മലപ്പട്ടം എകെഎസ് ജിഎച്ച്എസ്എസില്‍ എട്ടാംതരം വിദ്യാര്‍ത്ഥിയാണ്.
ചേമ്പറില്‍ നടന്ന പരിപാടിയില്‍ ശിരസ്തദാര്‍ കെ.ആര്.രവീന്ദ്രന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി.സുഗതന്, കുട്ടിയുടെ രക്ഷിതാക്കള്‍, കുടുംബാംഗങ്ങള്‍, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: