പാരീസ്: പുരുഷ വിഭാഗം ഒന്നാം സീഡ് നൊവാക് ദ്യോക്കോവിച്ചും വനിതാ വിഭാഗം ഒന്നാം നമ്പര്‍ സെറീന വില്ല്യംസും ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍.
വനിതാ സിംഗിള്‍സില്‍ അമേരിക്കയുടെ സെറീന വില്ല്യംസ് ഉക്രെയിന് താരം എലിന സ്വിറ്റോലിനയെ നേരിട്ടുള്ളള സെറ്റുകള്‍ക്ക് തകര്‍ത്താണ് ക്വാര്‍ട്ടറിലേക്ക് കുതിച്ചത്. എതിരാളിക്ക് ഒന്ന് ഒന്നുപൊരുതാന്‍ പോലും അവസരം നല്‍കാതെ 6-1, 61 എന്ന ക്രമത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സെറീനയുടെ തേരോട്ടം.
അതേസമയം സെറീനയുടെ സഹോദരി വീനസ് വില്ല്യംസ് പ്രീ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി. 6-2, 6-4 എന്ന ക്രമത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് എട്ടാം സീഡ് സ്വിറ്റ്സര്‍ലന്‍ഡിന്റെ ടിമിയ ബക്ക്സിന്സ്കിയാണ് വീനസിനെ തകര്‍ത്തത്. അമേരിക്കന്‍ താരം മാഡിസണ്‍ കെയ്ന്‍സിനെ തകര്‍ത്ത് നെതര്‍ലന്‍ഡ്സ് താരം കികി ബെര്‍ട്ടന്‍സ് ക്വാര്‍ട്ടറിലെത്തി. മൂന്ന് സെറ്റ് നീണ്ട ആവേശകരമായ പോരാട്ടത്തിനൊടുവില്‍ 7-6 (7-4), 6-3 എന്ന സ്കോറിനായിരുന്നു ബെര്ട്ടന്സിന്റെ വിജയം.
പുരുഷ വിഭാഗത്തില്‍ സ്പാനിഷ് താരം റോബര്‍ട്ടോ ബോട്ടിസ്റ്റയെ നാല് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് ദ്യോക്കോവിച്ച് ക്വാര്‍ട്ടറിലെത്തിയത്. സ്കോര്‍: 3-6, 6-4, 6-1, 7-5. ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയശേഷം ഉജ്ജ്വലമായി തിരിച്ചടിച്ചാണ് ദ്യോക്കോ വിജയം സ്വന്തമാക്കിയത്.
പതിനൊന്നാം സീഡ് ഡേവിഡ് ഫെററെ കീഴടക്കി ഏഴാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബര്‍ഡിച്ചും ക്വാര്‍ട്ടറിലെത്തി. സ്കോര്‍: 6-3, 7-5, 6-3.
അതേസമയം പുരുഷ ഡബിള്‍സി രോഹന് ബൊപ്പണ്ണ-ഫ്ളോറിയന്‍ മെര്‍ഗിയ സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റു പുറത്തായി. ലിയാണ്ടര്‍ പേസ്-മാര്സിന് മറ്റ്കോവ്സിക സഖ്യത്തിന്റെ മുന്നേറ്റവും ക്വാര്‍ട്ടറില്‍ അവസാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: