കൊച്ചി: പരിസ്ഥിതി മലിനീകരണം തടയുന്നതിനുള്ള വ്യവസ്ഥകള്‍ പാലിക്കാതെ വന്‍തോതില്‍ മലിനജലം പെരിയാറിലേക്ക് ഒഴുക്കുന്നതു ചൂണ്ടിക്കാട്ടിയാണ് എടയാറിലെ ശ്രീശക്തി പേപ്പര്‍ മില്‍ പൂട്ടാന്‍ നിര്‍ദ്ദേശിച്ചതെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഹൈക്കോടതിയില്‍ വ്യക്തമാക്കി. ശ്രീശക്തി പേപ്പര്‍ മില്‍ അടച്ചു പൂട്ടാനുള്ള ഉത്തരവിനെതിരെ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി സ്റ്റേ അനുവദിച്ചിരുന്നു. ഈ ഹര്‍ജിയിലാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിലപാട് വിശദീകരിച്ചത്.
പെരിയാറില്‍ നിറവ്യത്യാസം ഉണ്ടാവുന്നതും മത്സ്യങ്ങള്‍ ചത്തു പൊങ്ങുന്നതും ചൂണ്ടിക്കാട്ടിയാണ് ശ്രീശക്തി പേപ്പര്‍ മില്ലിന് മേയ് നാലിന് പൂട്ടാന്‍ ഉത്തരവു നല്‍കിയത്. മലിനജലത്തിന്റെ റീസൈക്ലിങ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചതോടെ മേയ് ആറിന് പൂട്ടല്‍ ഉത്തരവ് പിന്‍വലിച്ചു.
എന്നാല്‍ വീണ്ടും പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങാന്‍ തുടങ്ങിയതോടെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്മാന് പരിശോധനയ്ക്കു വേണ്ടി കമ്മറ്റി രൂപീകരിച്ചു. ഈ കമ്മറ്റി നടത്തിയ പരിശോധനയില്‍ മലിനീകരണം തടയാന്‍ നടപടിയില്ലെന്ന് കണ്ടെത്തിയതോടെ മേയ് 24 നാണ് മില്‍ പൂട്ടാന്‍ നോട്ടീസ് നല്‍കിയത്.
മില്ലിന്റെ പ്രവര്‍ത്തനം തുടരാന്‍ അനുവദിച്ചാല്‍ പെരിയാറില്‍ കൂടുതല്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്ന സ്ഥിതിയുണ്ടാകുമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: