ചേര്‍ത്തല: വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ സ്വയം സേവകന് അന്ത്യയാത്ര. ചേര്‍ത്തല തെക്ക് പഞ്ചായത്ത് ആറാം വാര്‍ഡില്‍ കാവ്യത്ത് മോഹന(62)നാണ് പ്രമുഖരുള്‍പ്പെടെ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചത്.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ചൊവ്വാഴ്ചയാണ് മരണം സംഭവിച്ചത്. ആര്‍എസ്എസിന് പ്രവര്‍ത്തന സ്വാതന്ത്യം പോലുമില്ലാതിരുന്ന കാലഘട്ടങ്ങളില്‍ തൈക്കല്‍ മേഖലയില്‍ സംഘപരിവാറിന്റെ വളര്‍ച്ചക്കായി അക്ഷീണം പ്രയത്നിച്ച നേതാവായിരുന്നു.
സിപിഎമ്മിന്റെ കോട്ടയായിരുന്ന മേഖലയില്‍ നിരവധി പ്രതിസന്ധികളെ തരണം ചെയ്ത് ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറയിടുവാന്‍ മുന്‍നിരയില്‍ നില്‍ക്കുകയും മരണം വരെ സംഘആദര്ശങ്ങളെ സ്വജീവിതത്തില്‍ ചേര്‍ത്തുവെച്ച സ്വയംസേവകനുമായിരുന്നു.
ആര്‍എസ്എസ് മണ്ഡല് കാര്യവാഹ്, ഖണ്ഡ്കാര്യവാഹ്, ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ്, ബിഎംഎസ് മേഖലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
സീമാ ജാഗരണ്‍ മഞ്ച് അഖിലേന്ത്യാ സംയോജകന്‍ എ. ഗോപാലകൃഷ്ണന്, ബിജെപി തെക്കന്‍ മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്, സെക്രട്ടറി എല്‍. പത്മകുമാര്‍, ബിഎംഎസ് സംസ്ഥാന സമിതി അംഗം എ.എന്‍. പങ്കജാക്ഷന്, ജില്ലാ സെക്രട്ടറി ബി. രാജശേഖരന്, ആര്‍എസ്എസ് ജില്ലാ പ്രചാരക് ശ്രീജിത്ത്, ജില്ലാ കാര്യവാഹ് എസ്. ജയകൃഷ്ണന്, ജില്ലാ കാര്യകാരി സദസ്യന്‍ അഡ്വ. പി. രാജേഷ്, കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് എം.വി. രാമചന്ദ്രന്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സാജന്, ഹിന്ദു ഐക്യവേദി ജില്ലാ ജോയിന്റ് സെക്രട്ടറി ശങ്കരന് കുട്ടി, ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ്മാരായ അഡ്വ. പി.കെ. ബിനോയ്, ടി. സജീവ് ലാല്‍, ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് നിഷീദ് തറയില്‍ തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഭാര്യ: സൂസമ്മ. മക്കള്‍: കാവ്യശ്രീ, കാവ്യറാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: